ഞങ്ങളുടെ പ്രിയപ്പെട്ട ‘കുറ്റിയിൽ’ മേൽപ്പട്ട സ്ഥാനീയനാവുകയാണ്. സഹപാഠികളും സുഹൃത്തുക്കളും സഹോദരങ്ങളുമായിരുന്ന ഞങ്ങൾക്ക് ഇനിയദ്ദേഹം പിതാവാണ്.
“മെത്രാൻ സ്ഥാനത്തേയ്ക്ക് നിൻ്റെ പേര് പരിഗണിക്കപ്പെടുന്നുണ്ടെന്നു കേട്ടല്ലോ! നേരാണോ?” ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ പലവുരു ആവർത്തിക്കപ്പെട്ട ഒരു ചോദ്യമായിരുന്നു അത്. എന്നാൽ ആ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു അവൻ്റെ പതിവ്. പക്ഷെ ഞങ്ങൾക്കുറപ്പായിരുന്നു, ദൈവം ആഗ്രഹിക്കുന്നെങ്കിൽ ഒരു ദിവസം…




