…അതു ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ദൈവശാസ്ത്രജ്ഞർക്കും ഇടപെടാനുള്ള ഉത്തരവാദിത്വം സഭയുടെ പ്രബോധനാധികാരം പേറുന്ന മെത്രാന്മാർക്കും ഉണ്ട്.|പ്രാർത്ഥനാഹ്വാനവും കോലാഹലങ്ങളും|ഫാ. ജോഷി മയ്യാറ്റിൽ
രണ്ടു ധ്യാനഗുരുക്കന്മാർ അടിയന്തര പ്രാധാന്യത്തോടെ കേരള കത്തോലിക്കരെ പ്രാർത്ഥിക്കാൻ ക്ഷണിച്ചത് ചിലർ വിവാദമാക്കിയിരിക്കുകയാണ്. ഭയം വിതച്ച് നിഗൂഢത സൃഷ്ടിക്കുന്നു എന്നും ജനത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നും അധികാരസ്ഥാനത്തിരിക്കുന്നവരോട് ഒട്ടിനില്ക്കുന്നു എന്നും ജനത്തിൻ്റെ ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടും വിധം സഭയെ വഴിതെറ്റിക്കുന്നു എന്നുമൊക്കെയാണ്…
“സഭ എന്താണെന്നും അത് എങ്ങിനെ ആയിരിക്കണമെന്നും, അത് എങ്ങിനെയൊക്കെ ആയിരുന്നുവെന്നും അറിയാനുള്ള ശ്രമമാണ് സഭാവിജ്ഞാനീയ പഠനം”.|ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
സഭാ വിജ്ഞാനീയത്തിലും , ദൈവശാസ്ത്രത്തിലും, സഭാ നിയമ- ആരാധനക്രമ അനുഷ്ഠാനങ്ങളിലും അഗാധ പാണ്ഡിത്യവും ബോധ്യവുമുള്ള ഒരു പിതാവും, സർവ്വോപരി കർത്താവിനോടും, കർത്താവിൻറെ സഭയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനോടും, അനുസരണവും വിധേയത്വം ഉള്ള പിതാവുമായ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറലേഖനത്തിൽ നിന്ന്…
പൗരസ്ത്യ സഭകൾ (Orientalium Ecclesiarum) എന്ന പ്രബോധനം (decreta)
രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ വന്ന പല പിതാക്കന്മാർക്കും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചു കാര്യമായ അറിവില്ലായിരുന്നു എന്നതാണ് സത്യം. ഇന്നാണെങ്കിൽ പോലും യൂറോപ്പിലും അമേരിക്കയിലും പൗരസ്ത്യ സഭകളെന്നു കേൾക്കുമ്പോൾ ഓർത്തഡോക്സ് സഭകളെയാണ് ജനങ്ങളോർമ്മിക്കുക; മെത്രാന്മാരുടെയും സമർപ്പിതരുടേയും വൈദികരുടെയും കാര്യവും ഏതാണ്ടതുതന്നെ. പാശ്ചാത്യ റോമാസാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും പരസ്പരം കലഹിക്കുകയും ഭിന്നിക്കുകയും ചെയ്തതുപോലെ ഈ രണ്ട് സാമ്രാജ്യങ്ങളുടെയും അതിർത്തിക്കുള്ളിലെ കത്തോലിക്കാസഭയും പരസ്പരം ഭിന്നിച്ചു. മാത്രമല്ല ഈ ഇരുരാജ്യാതിർത്തിക്കപ്പുറമുള്ള സഭകളും പൗരസ്ത്യമോ പാശ്ചാത്യമോ ആയ സഭകളോട് ചേർന്ന് പ്രവർത്തക്കാൻ പല കാരണങ്ങൾകൊണ്ടും നിർബന്ധിതരായി. മാത്രമല്ല അവരും പിന്നീട് പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ സ്വയം കരുതുകയും സ്വയം വിശേഷിപ്പിക്കയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ റോമാസാമ്രാജ്യത്തിന്…
ഫ്രാൻസിസ് മാർപ്പാപ്പയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയും തമ്മിൽ കൂടിക്കാഴ്ച|രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനം
ഫ്രാൻസിസ് മാർപ്പാപ്പയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അവസരത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയുടെ വിശകലനം: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനംഏകവും വിശുദ്ധവും സാർവത്രികവും ശ്ലൈഹീകവുമായ സഭയിലുള്ള വിശ്വാസം…
പൗരസ്തസഭാവിഭാഗങ്ങൾ പാരമ്പര്യങ്ങൾ പിന്തുടരുക. |മാർപാപ്പയും പ്രബോധനവും രേഖകളും.
അതുകൊണ്ട് ഗോവിന്ദൻമാഷിന്റെ സംശയം ന്യായമാണെങ്കിലും ഭയപ്പെടേണ്ട, ..യേശു എന്ന ചെറുപ്പക്കാരൻ ആരാണെന്ന് താങ്കൾക്ക് അത്ര ധാരണയില്ലാഞ്ഞിട്ടാ.
ഫ്രഞ്ച് തത്വചിന്തകൻ ആയിരുന്ന വോൾട്ടയർ പറഞ്ഞത്, ” എന്റെ മരണശേഷം നൂറു വർഷത്തിനുള്ളിൽ ബൈബിൾ ഒരു മ്യൂസിയത്തിൽ മാത്രം അവശേഷിക്കുന്ന ഗ്രന്ഥം ആകും ” എന്നാണ്. എന്നിട്ടെന്തായി? പിൽക്കാലത്ത് ഫ്രഞ്ച് ബൈബിൾ സൊസൈറ്റി വോൾട്ടയറുടെ പാരീസിലുള്ള വീട് വിലക്ക് വാങ്ങി അവിടെ…
“സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍”.|മാർ ജോസഫ് കല്ലറങ്ങാട്ട്
കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ്റെ ദുക്റാന തിരുനാൾ ലേഖനം_ 🖋️ എനിക്കു മുറിപ്പാടുകള്‍ കാണണംതൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്.…
ഫ്രാൻസീസ് പാപ്പ @10|കത്തോലിക്കാ തിരുസഭയെ നയിക്കാനും ലോകത്തിൻ്റെ മനസാക്ഷിയായി വർത്തിക്കാനും ഫ്രാൻസീസ് പാപ്പായ്ക്ക് ഇനിയും സാധിക്കട്ടെ.
2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of…
പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. |ക്രൈസ്തവൻ എന്ന നിലയിലുള്ള എല്ലാ പ്രവൃത്തികളുടെയും ഉറവിടം വിശ്വാസമായിരിക്കണമെന്ന് ബെനഡിക്ട് പാപ്പാ പഠിപ്പിക്കുന്നു. ആധുനികലോകത്തെ ഈശോയുമായി ഗാഢ ബന്ധമുള്ളതാക്കാൻ ബനഡിക്ട് പിതാവിന്റെ ചിന്തകൾക്കും പ്രസംഗങ്ങൾക്കും ജീവിതസാക്ഷ്യത്തിനും സാധിച്ചിട്ടുണ്ട്. | ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
സത്യതീരമണയുന്ന ബനഡിക്ട് പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. കത്തോലിക്കാസഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്റെ ഗർവിലേക്കോ സുഖലോലുപതയുടെ മന്ദിരങ്ങളിലേക്കോ അല്ല; മറിച്ച്, കർത്താവിന്റെ കുരിശിലേക്കാണെന്ന് പാപ്പാ ലോകത്തെ പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ…