വത്തിക്കാനിലെ ഡിവൈൻ വർഷിപ്പിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള തിരുകർമങ്ങളുടെ വിശദീകരണം നൽകി. കൊറോണ തുടരുന്ന സാഹചര്യത്തിൽ ഈ വരുന്ന ഈസ്റ്ററിനോട് അനുബന്ധിച്ച തിരുകർമങ്ങളിൽ കർദിനാൾ റോബർട്ടോ സാറായാണ് ഡിക്രീ പുറപെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം കൊറോണ സാഹചര്യത്തിൽ മാർച്ച് മാസത്തിൽ നൽകിയ നിർദ്ദേശങ്ങൾ പാലിക്കണം എന്നും അതത് രാജ്യത്തിൻ്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മെത്രാൻ സമിതിയും, പ്രദേശിക മെത്രാന്മാരും തിരുമാനം എടുക്കാനും രേഖയിൽ പറയുന്നുണ്ട്.

തിരുകർമങ്ങൾ സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങളുടെ സഹായം വേണ്ടത് പോലെ ഉപയോഗിക്കാനും അത് രൂപതാ തലത്തിൽ കാര്യക്ഷമമാക്കാനും കർദിനാൾ സാറ പറയുന്നുണ്ട്. കൂടാതെ ഈ സാഹചര്യത്തിൽ കുടുംബ പ്രാർത്ഥനകളും, സന്ധ്യാ നമസ്കാരങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കാൻ വത്തിക്കാനിൽ നിന്ന് പറയുന്നുണ്ട്.

ഓശാന തിരുനാളിനോട് അനുബന്ധിച്ച് കർത്താവിൻ്റെ ജറുസലേം പ്രവേശനം അനുസ്മരിക്കുന്ന പ്രാർത്ഥനകൾ റോമൻ മിസ്സലിലെ കത്തീഡ്രൽ പള്ളികളിലും മറ്റും രണ്ടാമത്തെ ഭാഗവും, ഇടവക പള്ളികളിൽ മൂന്നാമത്തെ ഭാഗവും ഉപയോഗിക്കാം. മൂറോൺ കൂദാശക്ക് അതത് സ്ഥലത്തെ മെത്രാൻ സമിതി തിരുമാനം എടുക്കാൻ പറഞ്ഞിട്ടുണ്ട്.

പെസഹാ വ്യാഴാഴ്ച കഴിഞ്ഞ വർഷത്തെ പോലെ കാൽ കഴുകൽ ശുശ്രൂഷയും, വി. ബലിക്ക് ശേഷമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ഐച്ചികമാണ് എന്നും, ദിവ്യകാരുണ്യം മറ്റ് പീഠം അലങ്കരിക്കാതെ സക്രാരിയിൽ തന്നെ സൂക്ഷിക്കാം എന്നും പറഞ്ഞു. ദുഃഖ വെള്ളിയാഴ്‌ച്ച വി. കുരിശ് ചുംബിക്കുന്നത് ഒഴിവാക്കണം എന്നും അന്നേ ദിവസം രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്നും മെത്രാന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉയർപ്പ് തിരുനാളിൻ്റെ തിരുകാർമ്മങ്ങൾ ദേവാലയങ്ങളിൽ നടത്തണം എന്നും നൽകിയിരിക്കുന്ന നിർദേശങ്ങൾ വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാനും, അതേ സമയം പൊതു ജനതിൻ്റെ ആരോഗ്യം സംരക്ഷിക്കാനും കൂടി ആകണം എന്നും കാർഡിനാൾ സാറ രേഖയിൽ പറഞ്ഞു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്