പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി 2023 നവംബർ 21, 22, 23 ദിവസങ്ങളിൽ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുകയാണ്.

അസംബ്ലിയുടെ വിഷയം “ക്രിസ്തീയ ദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും” എന്നതാണ്.

പൗരസ്ത്യസഭാ കാനോൻ നിയമപ്രകാരം രൂപതാധ്യക്ഷനോടൊപ്പം പ്രോട്ടോസില്ലസ്, സിഞ്ചെല്ലി മാർ, രൂപതാ ഫിനാൻസ് ഓഫീസർ, ആലോചനാ സമിതി അംഗങ്ങൾ, ഫൊറോനാ വികാരിമാർ, ഓരോ ഫൊറോനയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികർ, സന്ന്യാസ ഭവനങ്ങളിൽ നിന്നുള്ളവർ, രൂപതാ പാസ്റ്റൽ കൗൺസിലിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ, പാസ്റ്ററൽ കൗൺസിലിന്റെ പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവർ, രൂപതാധ്യക്ഷനാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട വൈദികർ, സന്യസ്ഥാൻ, അായർ, അസംബ്ലിയുടെ നിരീക്ഷകരായി ക്ഷണിക്കപ്പെട്ടിട്ടുള്ള മലങ്കര കത്തോലിക്കാ സഭ, അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, യാക്കോബായ സഭ, ഓർത്തഡോക്സ് സഭ എന്നിവരുടെ പ്രതിനിധികൾ തുടങ്ങിയവരാണ് എപ്പാർക്കിൽ അസംബ്ലിയിൽ പങ്കെടുക്കുന്നത്.

അസംബ്ലിയുടെ ആദ്യദിവസമായ നവംബർ 21-ന് രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അസംബ്ലി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്നാനായ യാക്കോബായ സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസ് സമ്മേളനത്തിന് ആശംസകൾ അറിയിക്കും.

തലശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് പാംബ്ബാനി, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് സ്രാമ്പിക്കൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ ബിഷപ് ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത മുൻ അധ്യക്ഷൻ ബിഷപ് ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ സംബന്ധിക്കും.

എപ്പാക്കിയൽ അസംബ്ലിയുടെ വിഷയവുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ എല്ലാ ഇടവകകളിലും സന്ന്യാസ ഭവനങ്ങളിലും രൂപതയുടെ ഇതര സ്ഥാപനങ്ങളിലും സംഘടനകളിലും 2023 ജൂലൈ മാസം പഠനത്തിനും ചർച്ചക്കുമായി നൽകിയിരുന്നു. വിവിധ തലങ്ങളിലെ പഠനത്തിന്റെയും ചർച്ചയുടെയും ഫലമായി ഉരുത്തിരിഞ്ഞ വിലയിരുത്തലുകളും പ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് രൂപതാ കേന്ദ്രത്തിൽ നിയോഗിക്കപ്പെട്ട കമ്മിറ്റി നിരവധി തവണ ചർച്ചയ്ക്കു വിധേയമാക്കി വിഷയാവതരണരേഖയ്ക്ക് പൂർണ്ണരൂപം നൽകി.

നിങ്ങൾ വിട്ടുപോയത്