ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച്‌ ഇടവഴിയിലൂടെയുള്ള നടത്തം ! കൈവെള്ളയിലേക്ക് ഉരുകി വീഴുന്ന മെഴുകു തുള്ളികളിൽ പുളയുന്ന കൈകൾ. ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ ചിലരൊക്കെ പക്ഷേ കൈവെള്ളയിൽ വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല.

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

വഴിയോരത്തുള്ള റബ്ബർ തോട്ടത്തിലെ ടാപ്പിങ്‌കാരന്റെ പ്രാക്ക് കേട്ടവരും ധാരാളം…😃കാറ്റത്ത് തിരി കെടാതിരിക്കാൻ റബ്ബർ ചിരട്ട ആയിരുന്നല്ലോ ആശ്രയം

രാത്രി നിലാവെളിച്ചത്തിൽ നടന്നു പോകുന്ന രൂപം കാണുമ്പോൾ ആരെടാ എന്റെ പറമ്പിൽ എന്നായിരുന്നില്ല ചോദ്യം. മറിച്ച് മത്തായിചേട്ടനാണോ പോകുന്നത് , ഇന്നെന്താ ഇത്ര വൈകിയത് എന്ന കുശലാന്വേഷണമായിരിക്കും. . ഏതു പാതിരാത്രിയിലും ഏതു വീട്ടിലും കയറിച്ചെന്നു ഇത്തിരി വെട്ടം തരാമോ ചേടത്തി എന്ന് ചോദിച്ചാൽ ചൂട്ടുകറ്റ കെട്ടി തീകത്തിച്ചു കൊടുക്കുമായിരുന്നു . ചിലപ്പോൾ മെഴുകുതിരിയും ഒരു ചിരട്ടയുമാകും കൈമാറുക . അതൊക്കെ ഒരു സുവർണ്ണ കാലം .

സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!

നിങ്ങൾ വിട്ടുപോയത്