കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ
സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു . ഈ കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത് .

രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ അവരുടെ യാത്ര തടസപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രെമിക്കുകയും ചെയ്‌തു . തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ് ഈ നാല് കന്യാസ്ത്രികളൂം.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വതന്ത്രിത്തിന് മേലുളള കടന്നുകയറ്റമാണ് ഈ സംഭവം. ഇന്ത്യയിൽ എവിടെയും യാത്രചെയ്യാനും സ്വന്തം മത വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശത്തെയും നിഷേധിക്കുന്നതാണ് ഇത് . സ്ത്രീകൾ ആണെന്നുള്ള പരിഗണന പോലും നൽകാതെ ജനക്കൂട്ട വിചാരണക്ക് അവരെ വിട്ടുകൊടുത്തത് അപലപനീയമാണ് എന്ന് ആർച്ച്ബിഷപ് പറഞ്ഞു . ഈ പ്രശ്നത്തിൽ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം എന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു .

നിങ്ങൾ വിട്ടുപോയത്