ക്രൈസ്തവ സഭയ്ക്കെതിരേ വരുന്ന തിന്മയുടെ ശക്തികൾക്ക് ഞങ്ങൾ കീഴടങ്ങില്ലെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ ക്രൈസ്തവർ ഈ രാജ്യത്തിന് നൽകുന്ന വലിയ സംഭാവനകളെ പ്രത്യേകമായി അനുസ്മരിക്കുകയും അതിനെ ബഹുമാനത്തോടെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങൾ ഈ അവസരത്തിൽ സർക്കാരിനോടും ക്രൈസ്തവ സമുദായത്തിനെതിരേ പ്രവർത്തിക്കുന്ന തിന്മകളുടെ ശക്തികളോടും അഭ്യർത്ഥിക്കുന്നത് – അദ്ദേഹം പറഞ്ഞു.താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ നടന്ന വിശ്വാസ സംരക്ഷണ റാലിയുടെ സമാപനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

എല്ലാക്കാലത്തും നാം ഉറങ്ങുന്ന സിംഹം തന്നെയാണ്. നമ്മെ ഉണർത്തിയിൽ അത് ബുദ്ധിമുട്ട് സൃഷ്ടിക്കും. മലമ്പാമ്പിനോടും മലമ്പനിയോടും പോരടിച്ച് അതിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ക്രൈസ്തവ സഭയുടെ സംഭാവനകളെ തമസ്കരിച്ച് സഭയ്ക്കെതിരേ വരുന്ന തിന്മകളുടെ ശക്തികൾക്ക് ഞങ്ങൾ കീഴടങ്ങില്ല – അദ്ദേഹം പറഞ്ഞു.കർഷകരുടെ പ്രശ്നങ്ങൾ, ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികൾ, പാലാ ബിഷപ്പിൻ്റെ പ്രസ്താവന, പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം, പി.സി. ജോർജിൻ്റെ അറസ്റ്റ് എന്നിവ വിശ്വാസ സംരക്ഷണ റാലിയുടെ ഭാഗമായി ചർച്ച ചെയ്തു.

ക്രൈസ്തവ സമുദായത്തെ തൃണവൽഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും വിജയിക്കാൻ കഴിയില്ലെന്നും അവരെ സംരക്ഷിക്കുന്നവരോടൊപ്പം സമുദായം ഉണ്ടാകുമെന്നും കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ വാക്കുകൾ വെറും വാക്കല്ല, വസ്തുതാപരമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്ന് എക്ളേസ്യ യുണൈറ്റഡ് ഫോറം ചെയർമാൻ റവ. ഡോ. ജോൺസൺ തേക്കടയിൽ പാഞ്ഞു. അഡ്വ ജസ്റ്റിൻ പളളിവാതുക്കൽ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്