കൊച്ചി: ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. സുജന്‍ അമൃതത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. പൂന്തുറ ഇടവകാംഗം പരേതനായ അമൃതത്തിന്റെയും ലൂര്‍ദിന്റെയും മകനാണ് 51കാരനായ ഫാ. സുജന്‍. റോമിലെ സാന്താക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 2008 മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രഫസറായ ഇദ്ദേഹം ഫിലോസഫി വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപത കെസിഎസ്എല്‍, എഡ്യൂക്കേഷന്‍ മിനിസ്ട്രി ഡയറക്ടറായും കോര്‍പറേറ്റ് മാനേജറായും, വിവിധ ഇടവകകളില്‍ വികാരിയായും പ്രവര്‍ത്തിച്ചു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) കീഴിലാണു സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. ദൈവശാസ്ത്രത്തില്‍ ബിരുദം, ലൈസന്‍ഷ്യേറ്റ്, ഡോക്ടറേറ്റ്, തത്വശാസ്ത്രത്തില്‍ ബിരുദം, അല്മായര്‍ക്കും സന്യാസിനികള്‍ക്കും കറസ്‌പോണ്ടന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഭാഷാകോഴ്‌സുകള്‍ എന്നിവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിലുണ്ടെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

നിങ്ങൾ വിട്ടുപോയത്