Make a joyful noise to the Lord, all the earth; break forth into joyous song and sing praises!(Psalm 98:4)

ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്‌തോത്രയാഗമായി അര്‍പ്പിക്കേണ്ടതാണ് (റോമ. 12:1). നമ്മുടെ ആവശ്യങ്ങള്‍ പ്രാര്‍ത്ഥനയാലും അപേക്ഷയാലും സ്‌തോത്രത്തോടെ ദൈവത്തോട് അറിയിക്കേണ്ടതു വിശ്വാസിയുടെ കടമയാണ്. മനുഷ്യൻ തങ്ങളുടെ നാവിനെ ഏഷണി പറയാൻ ഉപയോഗിക്കുന്നതിന് പകരം അതിനെ കർത്താവിനെ സ്തുതിക്കുവാൻ ഉപയോഗിക്കുക. സങ്കീർത്തനം 50:23 ൽ പറയുന്നു: “സ്തോത്രം അർപ്പിക്കുന്ന ഏവനും എന്നെ മഹത്വപ്പെടുത്തുന്നു, അതിലൂടെ അവന് എൻ്റെ രക്ഷയെ കാണിച്ചു കൊടുക്കുവാൻ എനിക്ക് ഒരു വഴി ഒരുക്കുന്നു

സ്‌തോത്രവും സ്തുതിയും പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് സ്തുതി. എന്നാല്‍ കഴിഞ്ഞകാലത്തു ദൈവം ചെയ്ത നന്മകളെ ഓര്‍ത്തുകൊണ്ടു നന്ദി പറയുന്നതാണ് സ്‌തോത്രം. സ്വര്‍ഗ്ഗത്തില്‍ ദൈവദൂതന്മാരും സ്വര്‍ഗ്ഗീയ ഗണങ്ങളും, സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായ ദൈവത്തെ നിരന്തരം വാഴ്ത്തി സ്തുതിക്കുന്നു. അതിന്റെ മാറ്റൊലി തന്നെയാണു ഭൂമിയില്‍ മനുഷ്യരും ദൈവത്തെ സ്തുതിക്കുന്നത്. സ്തുതിയും, ആനന്ദഗീതവും ദൈവത്തെ മഹത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു. അതു ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്ന യാഗമാണ്.


യേശുവിന്റെ ഭൂമിയിലെ ജീവിത കാലയളവിൽ പ്രാർത്ഥനയിൽ യേശു ആനന്ദഗീതങ്ങൾ ആലപിച്ചു. ജീവിതത്തിൽ എല്ലാ കാലത്തും, അതായത്, നല്ല കാലത്തും, മോശം കാലത്തും നാം ദൈവത്തെ സ്തുതിക്കുന്നവരാകണം. ക്ലേശകരവും ഇരുളടഞ്ഞതുമായ വേളകളിൽ കർത്താവിനെ സ്തുതിക്കുവാനും, ആനന്ദഗീതം ആലപിക്കുവാനുള്ള ദൈവകൃപ ഏവർക്കും ഉണ്ടാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ








