എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു. അടുത്തകാലത്തു നടന്ന സംഭവങ്ങൾ തികച്ചും വേദനാജനകമാണ്.. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭ മുഴുവനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്..

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ വിഷയം ജനുവരി 9ന് ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിൽ ചർച്ചചെയ്തു, സഭാപരമായ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ പിതാക്കന്മാർ നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കുമെന്ന് ഉറപ്പാണ്.. മെത്രാൻ സിനഡ് ആരംഭിക്കുന്നതിനു മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും സമരപ്രഖ്യാപനങ്ങളും ശ്രദ്ധയിൽപ്പെട്ടു..

സിനഡു സമ്മേളിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവിധ പ്രതിഷേധ പ്രകടനങ്ങളിൽനിന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളിൽ നിന്നും അതിരൂപതാംഗങ്ങളും മറ്റുള്ളവരും പിന്തിരിയണമെന്നു സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു..

06.01.2023സിനഡിൽ പങ്കെടുക്കുന്ന പിതാക്കന്മാർക്കു വേണ്ടിയും സിനഡൽ ചർച്ചകളിലൂടെ ഈ പ്രശ്നത്തിനു പരിഹാരമാർഗ്ഗം രൂപപ്പെടുന്നതിനു വേണ്ടിയും തീഷ്ണമായി പ്രാർത്ഥിക്കാൻ എല്ലാ സഭാമക്കളോടും അഭ്യർത്ഥിക്കുന്നു..

കർദിനാൾ ജോർജ് ആലഞ്ചേരി

സീറോമലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ്

നിങ്ങൾ വിട്ടുപോയത്