തിരുവല്ല മാർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താമാരായി ഡോ. യുയാക്കിം മാർ കൂറിലോസും ,ജോസഫ് മാർ ബർന്നബാസും അഭിഷക്തരായി.

രാവിലെ മാർത്തോമ്മ സഭാ ആസ്ഥാനത്ത് പൂലാത്തിൻ അരമന ചാപ്പലിൽ നടന്ന വിശുദ്ധ കുർബാന മദ്ധ്യേ യാണ് സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്തയാണ് സ്ഥാനാരോഹണം നടത്തിയത്. സഭയുടെ വികാരി ജനറാളായി ചെന്നെ ചെട്ട് പട്ട് മാർത്തോമ്മ പള്ളി വികാരി റവ.ജോർജ് മാത്യുവിൻ്റെ നിയോഗ ശുശ്രൂഷയും നടത്തപ്പെട്ടു.

സഭയിലെ എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് ഭദ്രാസന അധിപൻ ഡോ.സഖറിയാസ് മാർ അപ്രേം, സഭാ സെക്രട്ടറി റവ.കെ ജി ജോസഫ്, വൈദിക ട്രസ്റ്റി റവ.തോമസ്.സി.അലക്സാണ്ടർ, സഭാ ട്രസ്റ്റി പി.പി അച്ചൻകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. മാർത്തോമ്മ സഭയുടെ പത്താമത്തെയും പതിനെന്നാമത്തെയും സഫ്രഗൻ മെത്രാപോലിത്താമാരാണ് ഇന്ന് സ്ഥാനം സ്വീകരിച്ചത്. മാർത്തോമ മെത്രാപ്പോലിത്തായെ സഹായിക്കുകയാണ് സഫ്രഗൻ മെത്രാപ്പോലിത്താമാരുടെ ചുമതല.

മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തൻമാരായി നിയോഗിതരായ യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ് എന്നീ പിതാക്കന്മാരെ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സഖറിയാസ് മാർ അപ്രേം മെത്രാപോലീത്ത, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർ സന്ദർശിച്ച് ആശംസ നേർന്നു.
മലങ്കര മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തൻമാരായി നിയോഗിതരായ അഭിവന്ദ്യ ഡോ.യുയാക്കിം മാർ കൂറിലോസ്, അഭിവന്ദ്യ ജോസഫ് മാർ ബർന്നബാസ് എന്നീ പിതാക്കന്മാർക്കും വികാരി ജനറലായി ശുശ്രൂഷാ നിയോഗം ലഭിച്ച വെരി. റവ. ജോർജ് മാത്യു അച്ചനും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെയും മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെയും സഭാപിതാക്കന്മാരുടെയും എപ്പിസ്കോപ്പൽ സിനഡിന്റെയും നാമത്തിൽ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ ആശംസകളും അനുമോദനവും അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശംസകൾ നേർന്നപ്പോൾ.

പ്രാർത്ഥനാശംസകൾ…

നിങ്ങൾ വിട്ടുപോയത്