മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് നൽകി.

തുടർന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ നിന്നും മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ഛായാചിത്ര പ്രയാണവും ഇതിനോട് കൂടിച്ചേർന്നു. എറണാകുളം ക്യുൻസ് വാക്ക് വേയിൽ വച്ച് ചാത്യാത് ഇടവകാംഗങ്ങൾ പ്രയാണങ്ങളെ സ്വീകരിച്ചു.തുടർന്ന് മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ദേവാലയമായ ചാത്യാത് മൗണ്ട് കാർമൽ ദേവാലയങ്കണത്തിൽ വച്ച് വരാപ്പുഴ അതിരൂപത വികാർ ജനറൽമാർ ദീപശിഖയും ഛായാചിത്രവും സ്വീകരിച്ചു.

തുടർന്ന് നടത്തപ്പെട്ട പരിശുദ്ധ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികനായി.

കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതല സുവിശേഷ പ്രഘോഷണം നടത്തി. കോട്ടപ്പുറം മുൻ മെത്രാൻ ഡോ.ജോസഫ് കരിക്കാശ്ശേരി, ആർച്ചുബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, നെയ്യാറ്റിൻകര മെത്രാൻ ഡോ.വിൻസന്റ് സാമുവൽ എന്നിവർ സഹകാർമികരായി.

ദിവ്യബലിയുടെ മദ്ധ്യേ മോൺ. ഇമ്മാനുവൽ ലോപ്പസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തികൊണ്ടുള്ള പേപ്പൽ അനുമതി ലത്തീനിൽ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ വായിച്ചു. തുടർന്ന് വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.

ദിവ്യബലിയെ തുടർന്ന് മോൺ. ഇമ്മാനുവൽ ലോപ്പസിനെക്കുറിച്ച് ശ്രീ. ഇഗ്‌നേഷ്യസ് ഗോൻസാൽവസ് എഴുതിയ ജീവചരിത്ര ഗ്രന്ഥം ജസ്റ്റിസ് സുനിൽ തോമസിന് നൽകികൊണ്ട് ആർച്ചുബിഷപ്പ് പ്രകാശനം നടത്തി. എറണാകുളം സി.എ.സി. യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാസെറ്റ് പ്രകാശനവും നടത്തപ്പെട്ടു.

തുടർന്ന് സിമിത്തേരിയിൽ വച്ച് മോൺ. ഇമ്മാനുവൽ ലോപ്പസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നാമകരണ പ്രാർത്ഥനയ്ക്ക് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

തുടർന്ന് മോൺസിഞ്ഞോറിന്റെ സ്‌മൃതിമണ്ഡപത്തിൽ നെയ്യാറ്റിൻകര മെത്രാൻ ഡോ.വിൻസന്റ് സാമുവൽ പുഷ്‌പാർച്ചന നടത്തി.

തുടർന്ന് സിമിത്തേരിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം നൽകി.വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള ആയിരങ്ങൾ ദൈവദാസതിരു കർമ്മങ്ങളിൽ സംബന്ധിച്ചു.

നിങ്ങൾ വിട്ടുപോയത്