ഈശോയുടെ ഭൂമിയിലെ വളർത്തുപിതാവായ ജോസഫിന്റെ തികച്ചും മാനുഷികമായ വശം തുറന്നുകാണിക്കുന്നതിലൂടെ ഇന്നത്തെ വചനഭാഗം നമ്മോടു സംസാരിക്കുന്നത് ദൈവത്തിലും അവിടുത്തെ വാഗ്ദാനത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. തന്നോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം ഗർഭിണിയാണെന്ന തിരിച്ചറിവായിരുന്നു ജോസഫിന്റെ വേദനക്ക് കാരണം. വിവാഹിതയാകാത്ത സ്ത്രീകൾ ഗർഭം ധരിക്കുന്നത് വളരെ കഠിനമായ ശിക്ഷക്ക് കാരണമായിരുന്ന ആ കാലഘട്ടത്തിൽ, മറിയത്തിനു ആപത്തൊന്നും വരാത്ത രീതിയിൽ രഹസ്യമായി ഉപേക്ഷിക്കാനാണ് ജോസഫ് തീരുമാനിച്ചത്.

പ്രതിശ്രുത വരനായ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സമൂഹം മറിയത്തിനു ശിക്ഷ വിധിക്കുമായിരുന്നുള്ളൂ. ഈ അവസരത്തിലാണ് ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് എല്ലാക്കാര്യങ്ങളും ജോസഫിനെ അറിയിച്ചത്. മനുഷ്യയുക്തിക്ക് ഒരു കാരണവശാലും നിരക്കാത്ത ഒന്നായിരുന്നു മറിയം പുരുഷ സാമീപ്യമില്ലാതെ ഗർഭം ധരിച്ചു എന്നുള്ള ആ വെളിപാട്. എങ്കിലും, ജോസഫ് അത് വിശ്വസിച്ചു, എന്നിട്ട് “കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു”. യാതൊരു പരിഹാരവുമില്ലെന്നു കരുതി നമ്മൾ നിരാശയോടെ കടന്നുപോകുന്ന സാഹചര്യങ്ങളിൽപോലും നമ്മെ സഹായിക്കാൻ സന്നദ്ധനായി “ദൈവം നമ്മോടുകൂടെ” സദാ ഉണ്ടെന്നു വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ?

ഇന്ന് നാം പറയുന്നു ഉണ്ടായിരിക്കും, ദൈവമോ ദൈവത്തിൻറെ ദൂതന്മാരും നമ്മളോട് അനുസരിക്കാൻ ഒന്നും കൽപിക്കുന്നില്ല എന്ന്. നമ്മളുടെ ജീവിതത്തിൽ ഓരോ കാര്യങ്ങളും അനുസരിക്കാൻ, ദൈവം കല്പിച്ച ദൈവത്തിന്റ വചനം നമ്മുടെ കൺമുന്നിൽ ഉണ്ട്. ദൂതൻമാർ കല്പിച്ചപ്പോൾ അനുസരിച്ച ജോസഫിനെപ്പോലെ ദൈവം കല്പിച്ച ദൈവവചനം അനുസരിക്കാൻ നമ്മൾക്കു കഴിയുന്നുണ്ടോ? നാം ഓരോരുത്തർക്കും ദൈവവചനം അനുസരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി കൃപകളാൽ അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്