They may know that you alone, whose name is the Lord, are the Highest over all the earth.(Psalm 83:18)

കർത്താവാണ്‌ സകലത്തിന്റെയും സ്രഷ്ടാവ്‌. അതുകൊണ്ട്‌ അവനാണ്‌ ഭൂമിയുടെയും മുഴുപ്രപഞ്ചത്തിന്റെയും പരമാധികാരി. കർത്താവാണ് ന്യായദാതാവും ന്യായാധിപനും രാജാവും. നമ്മുടെ ജീവനുവേണ്ടി നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നതിനാലും അവനെക്കൂടാതെ നമുക്കു നിലനിൽപ്പില്ലാത്തതിനാലും ദൈവത്തെ നാം പരമാധികാരിയായി കാണേണ്ടതുണ്ട്‌. ദൈവം തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു, എന്ന കാര്യം നാം എപ്പോഴും മനസ്സിൽപ്പിടിക്കുന്നെങ്കിൽ കർത്താവിന്റെ പരമോന്നത സ്ഥാനത്തെ ഉയർത്തിപ്പിടിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും.

കള്ളസാക്ഷി പറഞ്ഞ്‌ ആദാമിനെയും ഹവ്വായെയും ദൈവത്തിൽ നിന്ന്‌ അകറ്റിയപ്പോൾ സാത്താൻ ഉന്നയിച്ച ചോദ്യമിതായിരുന്നു: ‘മനുഷ്യർ തന്നെ അനുസരിക്കണം എന്ന്‌ പറയാൻ ദൈവത്തിന് എന്ത്‌ അവകാശമാണുള്ളത്‌?’ കൂടാതെ ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ അവരെ പ്രലോഭിപ്പിച്ചുകൊണ്ട്‌ ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളുടെയും വിശ്വസ്‌തതയും അവൻ ചോദ്യംചെയ്‌തു. ദൈവത്തിന്റെ പരമാധികാരത്തോട്‌ കൂറുപുലർത്തിയ ജോബിന്റെ കാര്യത്തിൽ കാണാനാകുന്നതുപോലെ ദൈവത്തിൽനിന്ന്‌ സകല മനുഷ്യരെയും അകറ്റാനാകുമെന്ന്‌ സാത്താൻ വാദിച്ചു. മത്സരികളെ നശിപ്പിച്ചുകൊണ്ട്‌ തത്‌ക്ഷണം തന്റെ പരമാധികാരം സ്ഥാപിക്കാൻ കർത്താവ് മുതിർന്നില്ല. പകരം, സാത്താന്റെ വാദം ശരിയാണോ എന്ന്‌ തെളിയിക്കാൻ കർത്താവ് അവന്‌ സമയം അനുവദിച്ചു. അതുപോലെതന്നെ, തന്റെ പരമാധികാരത്തോടുള്ള വിശ്വസ്‌തത പ്രകടമാക്കാൻ മനുഷ്യർക്കും അവൻ അവസരമേകി.

തിരുവചനത്തിലേയ്ക്ക് നോക്കിയാൻ കർത്താവാണ് അത്യുന്നതൻ എന്ന് പലവിധ സംഭവങ്ങളിലൂടെ തെളിയിച്ചു. കാരണം എക്കാലവും ദുഷ്ടത വെച്ചുപൊറുപ്പിക്കുന്ന ദൈവമല്ല അവൻ. പുരാതനകാലത്ത്‌ ജലപ്രളയം വരുത്തി ദൈവം ദുഷ്ടന്മാർക്കെതിരെ നടപടി സ്വീകരിച്ചു. സൊദോം, ഗൊമോര പട്ടണങ്ങളെയും ഫറവോനെയും സൈന്യത്തെയും അവൻ നശിപ്പിച്ചു. കർത്താവിന്റെ നാമത്തോടുള്ള അനാദരവും തന്റെ സാക്ഷികൾക്കു നേരെയുള്ള ദുഷ്‌പെരുമാറ്റവും എക്കാലവും ദൈവം വെച്ചുപൊറുപ്പിക്കില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണ്‌ എന്ന കാര്യവും മറക്കരുത്‌. അത്യുന്നതനായ കർത്താവിന് ആരാധനയും, സ്തുതിയും, പുകഴ്ചയും, അർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്