ചെറുതാകലിന്റെ രണ്ട് അനുഭവങ്ങൾ അനുസ്മരിക്കുന്ന ദിനം.

ശിഷ്യന്മാർക്ക് മുന്നിൽ ഗുരു ചെറുതായി അവരുടെ കാലുകൾ കഴുകുന്നു.

തന്റെ പ്രിയരിൽ എന്നും ജീവിക്കാൻ ദൈവം അപ്പതോളം ചെറുതാകുന്നു.

യേശുവോളം വളരാൻ യേശുവോളം ചെറുതാകണം.

മഹോന്നതാനായ കർത്താവേ, ദൈവമായ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. മഹത്വപൂർണമായ ത്രിത്വത്തെ ഞങ്ങൾ എല്ലാ സമയവും സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷകനായ മിശിഹാ അനുഭവിച്ച പീഡകൾ ഭക്തിപൂർവ്വം ഞങ്ങൾ അനുസ്മരിക്കുന്നു. പാപത്തിന്റെയും മരണത്തിന്റെയുംമേൽ മിശിഹാ നേടിയ വിജയത്തിൽ ഞങ്ങളെയും പങ്കാളികളാക്കണമേ. അവിടുത്തെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഫലങ്ങൾ പ്രാപിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും. ആമേൻ.

ഒന്നാം വായന. പഴയനിയമ പുസ്തകം. കര്‍ത്താവ്‌ ഈജിപ്‌തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു:ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്‍െറ ആദ്യമാസമായിരിക്കണം.ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്‌ക്കണം; ഒരു വീടിന്‌ ഒരാട്ടിന്‍കുട്ടി വീതം.ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്‌ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്‌ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്‌ചയിക്കാന്‍.കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത്‌ ഒരു വയസ്‌സുള്ള തും ഊനമററതുമായ മുട്ടാട്‌ ആയിരിക്കണം.ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്‌ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്‌ധ്യയ്‌ക്കു കൊല്ലണം.അതിന്‍െറ രക്‌തത്തില്‍ നിന്നു കുറച്ചെടുത്ത്‌ ആടിനെ ഭക്‌ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍െറ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം.അവര്‍ അതിന്‍െറ മാംസം തീയില്‍ ചുട്ട്‌ പുളിപ്പില്ലാത്ത അപ്പവും കയ്‌പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്‌ഷിക്കണം.ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്‌ഷിക്കരുത്‌. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട്‌ ഭക്‌ഷിക്കണം.പ്രഭാതമാകുമ്പോള്‍ അതില്‍യാതൊന്നും അവശേഷിക്കരുത്‌. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം.ഇപ്രകാരമാണ്‌ അതു ഭക്‌ഷിക്കേണ്ടത്‌: അരമുറുക്കി ചെരുപ്പുകളണിഞ്ഞ്‌ വടികൈയിലേന്തി തിടുക്കത്തില്‍ ഭക്‌ഷിക്കണം. കാരണം, അതു കര്‍ത്താവിന്‍െറ പെസഹായാണ്‌.ആ രാത്രി ഞാന്‍ ഈജിപ്‌തിലൂടെ കടന്നുപോകും. ഈജിപ്‌തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്‌തിലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്‌ഷാവിധി നടത്തും. ഞാനാണ്‌ കര്‍ത്താവ്‌.കട്ടിളയിലുള്ള രക്‌തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്‍െറ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്‌തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്‌ഷ നിങ്ങളെ ബാധിക്കുകയില്ല.ഈ ദിവസം നിങ്ങള്‍ക്ക്‌ ഒരു സ്‌മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്‍െറ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക്‌ എന്നേക്കും ഒരു കല്‍പനയായിരിക്കും.നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്‌ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന്‌ പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളി ച്ചഅപ്പം ഭക്‌ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്‌ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്‌. എന്നാല്‍, ഭക്‌ഷിക്കാനുള്ളതു പാകം ചെയ്യാം.പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ്‌ ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്നത്‌. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത്‌ എന്നേക്കുമുള്ള കല്‍പനയാണ്‌.ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്‌ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്‌ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്‌ഷിക്കണം.നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്‌. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്‌ഷിച്ചാല്‍ അവന്‍ , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍സമൂഹത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.പുളിപ്പിച്ചയാതൊന്നും നിങ്ങള്‍ ഭക്‌ഷിക്കരുത്‌. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്‌ഷിക്കാവൂ.

പുറപ്പാട്‌ 12 : 1-20രണ്ടാം വായന. പ്രവചന പുസ്തകം. നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ വ്യര്‍ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്‌ചയും സ്വീകരിക്കുകയില്ല – സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.സൂര്യോദയംമുതല്‍ അസ്‌തമയംവരെ എന്‍െറ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണമാണ്‌. എല്ലായിടത്തും എന്‍െറ നാമത്തിനു ധൂപവും ശുദ്‌ധമായ കാഴ്‌ചയും അര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ജനതകളുടെ ഇടയില്‍ എന്‍െറ നാമം ഉന്നതമാണ്‌ – സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.കര്‍ത്താവിന്‍െറ ബലിപീഠത്തെനിന്‌ദിക്കാം, നിന്‌ദ്യമായ ഭോജനം അതില്‍ അര്‍പ്പിക്കാം എന്നു കരുതുമ്പോള്‍ നിങ്ങള്‍ അതിനെ മലിനമാക്കുന്നു.സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞങ്ങള്‍ മടുത്തു എന്നു പറഞ്ഞ്‌ നിങ്ങള്‍ എനിക്കെതിരേ ചീറുന്നു. അക്രമംകൊണ്ടു പിടിച്ചെടുത്തതിനെയും, മുടന്തുള്ളതിനെയും, രോഗം ബാധിച്ചതിനെയും നിങ്ങള്‍ കാഴ്‌ചയായി അര്‍പ്പിക്കുന്നു! നിങ്ങളുടെ കൈകളില്‍നിന്നു ഞാന്‍ അതു സ്വീകരിക്കണമോ?- കര്‍ത്താവുചോദിക്കുന്നു.തന്‍െറ ആട്ടിന്‍കൂട്ടത്തില്‍ മുട്ടാട്‌ ഉണ്ടായിരിക്കുകയും അതിനെ നേരുകയും ചെയ്‌തിട്ട്‌ ഊനമുള്ളതിനെ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനായരാജാവാണ്‌. ജനതകള്‍ എന്‍െറ നാമം ഭയപ്പെടുന്നു.

മലാക്കി 1 : 10-14മൂന്നാം വായന. ശ്ലീഹന്മാരുടെ നടപടി പുസ്തകം. കര്‍ത്താവില്‍നിന്ന്‌ എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്‌: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്‌,കൃതജ്‌ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇത്‌ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍െറ ശരീരമാണ്‌. എന്‍െറ ഓര്‍മയ്‌ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത്‌ അരുളിച്ചെയ്‌തു: ഇത്‌ എന്‍െറ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്‍െറ ഓര്‍മയ്‌ക്കായി ചെയ്യുവിന്‍.നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍െറ മരണം, അവന്‍െറ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍െറ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു.അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍െറ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും

.1 കോറിന്തോസ്‌ 11 : 23-29

നാലാം വായന. സുവിശേഷ പുസ്തകം. ഈ ലോകം വിട്ട്‌ പിതാവിന്‍െറ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന്‌ പെസഹാത്തിരുനാളിനു മുമ്പ്‌ യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.അത്താഴ സമയത്ത്‌ പിശാച്‌ ശിമയോന്‍െറ പുത്രനായ യൂദാസ്‌ സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.പിതാവ്‌ സകലതും തന്‍െറ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്‌, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത്‌ അരയില്‍ കെട്ടി.അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത്‌ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്‌ക്കാനും തുടങ്ങി.അവന്‍ ശിമയോന്‍ പത്രോസിന്‍െറ അടുത്തെത്തി. പത്രോസ്‌ അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്‍െറ കാല്‍ കഴുകുകയോ?യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന്‌ ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട്‌ അറിയും.പത്രോസ്‌ പറഞ്ഞു: നീ ഒരിക്കലും എന്‍െറ പാദം കഴുക രുത്‌. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക്‌ എന്നോടുകൂടെ പങ്കില്ല.ശിമയോന്‍ പത്രോസ്‌ പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്‍െറ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്‌സുംകൂടി കഴുകണമേ!യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്‍െറ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്‌ധിയുള്ളവരാണ്‌; എന്നാല്‍ എല്ലാവരുമല്ല.തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന്‌ അവന്‍ അറിഞ്ഞിരുന്നു; അതുകൊണ്ടാണ്‌ നിങ്ങളില്‍ എല്ലാവരും ശുദ്‌ധിയുള്ള വരല്ല എന്ന്‌ അവന്‍ പറഞ്ഞത്‌.അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്‌, സ്വസ്‌ഥാനത്തിരുന്ന്‌ അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്‌തതെന്ന്‌ നിങ്ങള്‍ അറിയുന്നുവോ?നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ്‌ എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്‌.നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം.

യോഹന്നാന്‍ 13 : 1-14അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌.അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍.ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌.ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ പിതാവിന്‍െറ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.സ്‌തോത്രഗീതം ആലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.മത്തായി 26 : 26-30.

കാലു കഴുകുന്ന ദൈവം. അപ്പമായ് മുറിക്കപ്പെടുന്ന ദൈവം. ഇത്ര ചെറുതാകാൻ എത്ര വലുതാകേണം. പെസഹാ വ്യാഴത്തിന്റെ ആശംസകൾ

നിങ്ങൾ വിട്ടുപോയത്