പോട്ട ധ്യാനകേന്ദ്രത്തിലെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ ശക്തനായ വചനപ്രഘോഷകനും ധ്യാഗുരുവുമായ ബഹു. ആന്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് 2.53 ന് കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി!

കോവിഡ് ബാധിതനായ അദ്ദേഹം കോവിൽ മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. ജീവിത വിശുദ്ധിയിൽ നിറഞ്ഞു നിന്നുകൊണ്ട് കർത്താവിന്റെ സുവിശേഷം ലോകം മുഴുവനിലേക്കും എത്തിക്കാൻ അക്ഷീണം പ്രയത്നിച്ച അവിടുത്തെ വിശ്വസ്ത ദാസനായ കണ്ണമ്പുഴയച്ചൻ ഈ പന്തക്കുസ്താ തിരുനാൾ ദിനത്തിൽ സ്വർഗ്ഗത്തിൽ കർതൃസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു.

. സുസ്മേരവദനായി ക്രിസ്തു സ്നേഹത്തിൻ്റെ സന്ദേശം അനേകർക്ക് പകർന്നു നൽകി ആശ്വാസമേകിയ അച്ചൻ്റെ നന്മ നിറഞ്ഞ ഒത്തിരി ഓർമ്മകൾ ബാക്കി. പ്രിയപ്പെട്ട ആൻ്റോ കണ്ണംമ്പുഴ അച്ചന് യാത്രാമൊഴി.

പ്രാർഥനയോടെ ആദരാഞ്ജലികൾ

നിങ്ങൾ വിട്ടുപോയത്