സർവ്വശക്തനായ കർത്താവിൽ വിശ്വസിക്കുകഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പം കൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും, അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും, മരിച്ചവരെ ഉയിർപ്പിക്കുവാനും, ‘അടങ്ങുക, ശാന്തമാവുക’ എന്നുപറഞ്ഞ് കൊടുങ്കാറ്റിനെയും, തിരമാലകളെയും മരണഭയത്താൽ നിറഞ്ഞ ശിഷ്യന്മാരുടെ മനസിനെ ശാന്തമാക്കുവാനും പാപമോചനവും മനസമാധാനവും എല്ലാം നൽകാനും കഴിഞ്ഞ യേശു നമുക്ക് സമീപസ്ഥനാണ്; അല്ല നമ്മിൽ ത്തന്നെ വസിക്കുന്നുണ്ട്. നമ്മുടെ ഏത് ആവശ്യത്തിലും നമുക്ക് അവിടുത്തെ വിളിച്ച് അപേക്ഷിക്കാം എന്ന് ജറെമിയാ 33:3 ൽ പറയുന്നു, അവിടുന്ന് മറുപടി തരും. എന്നത് നിത്യം നിലനിൽക്കുന്ന ദൈവത്തിന്റെ വാഗ്ദാനമാണ്.

ദൈവത്തിൽ വിശ്വസിക്കാതെ ഓടി ഒളിക്കുകയും ചെയ്യുന്നവരുണ്ട്, കർത്താവിനെ ധിക്കരിച്ച് ഒളിച്ചോടിയ യോനാ പ്രവാചകൻ മൂന്ന് രാത്രിയും മൂന്ന് പകലും മത്സ്യത്തിന്റെ ഉദരത്തിൽ കഴിയേണ്ടിവന്നു (യോനാ.1:17). ആ രാപകലുകളിൽ അദ്ദേഹത്തിന് എന്താണ് പ്രതീക്ഷിക്കാനുള്ളത്? ഒന്നുമില്ല. ഇനി മരണം മാത്രം. അത് എപ്പോൾ? മരിച്ചാലും, ദൈവത്തിൽ നിന്ന് ഒളിച്ചോടിയ ഞാൻ ചെന്നെത്തുക ഈ ദൈവത്തിന്റെ മുമ്പിലല്ലേ? എങ്ങനെ ഈ ദൈവത്തെ ഞാൻ അഭിമുഖീകരിക്കും? ഭയപ്പെടുത്തുന്ന അനേക ചിന്തകൾ യോനാ പ്രവാചകനെ അസ്വസ്ഥനാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ശൂന്യതയുടെ മണിക്കൂറുകൾ ആയിരുന്നു അവ. എന്നുവച്ചാൽ എല്ലാ പ്രത്യാശയും നശിച്ച ഒരു സ്വപ്നവും ബാക്കിയില്ലാത്ത, അന്ധകാരം മാത്രം.

ഇങ്ങനെ നമ്മളും ശൂന്യതയുടെ മണിക്കൂറുകളിൽ കൂടി കടന്നുപോകുമ്പോൾ എളിമയോടും വിശ്വാസത്തോടും കൂടി കർത്താവിന്റെ ശക്തമായ കരത്തിൻ കീഴിൽ എളിമയോടെ നിന്നുകൊണ്ട് പ്രാർത്ഥിക്കണം. രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപോയിട്ടില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന യേശുവിന്റെ കരങ്ങളിൽ നിന്നും നമുക്ക് സഹായങ്ങളും രക്ഷയും ഏറ്റു വാങ്ങാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്