കൾട്ട് സഭയ്ക്കെതിരെ ജാഗ്രത നിർദ്ദേശം നൽകി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ

“മാർപാപ്പയുടെ കീഴിൽ പുതിയ സഭ’- അതിരൂപതാംഗങ്ങൾ ജാഗ്രതപാലിക്കുക: മാർ ബോസ്കോ പുത്തൂർ

കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നു ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ അതിരൂപതാംഗങ്ങൾ ജാഗ്രത പുലർ ത്തണമെന്ന് അപ്പ‌സ്തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. സീറോമലബാർസഭയുടെ മെത്രാൻസിനഡു തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും പരിശുദ്ധ പിതാവു ഫ്രാൻസീസ് മാർപാപ്പ നടപ്പിലാക്കാൻ ആഹ്വാനംചെയ്‌തതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീ തിക്കെതിരേ നിരന്തരമായ എതിർപ്പും പ്രതിഷേധവും തടസപ്പെടുത്തലും തുടർന്നുകൊണ്ട് ഇത്തരം പ്രചാരണം ചിലർ നടത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സഭാ സംവിധാനങ്ങളെ വെല്ലുവിളിച്ചും അനുസരണക്കേടിനെ ന്യായീകരിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാതെ അനുസരണക്കേടിൽ തുടരുന്നവർ ഒരുമിച്ചുകൂടി പരിശുദ്ധ മാർപാപ്പയുടെ കീഴിൽ ഒരു സ്വതന്ത്ര സഭയായി നില്ക്കാൻ നടപടികൾ സ്വീകരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രചരണം. മാർപാപ്പ പറഞ്ഞത് അനുസരിക്കാത്തവരെ എങ്ങനെയാണ് കത്തോലിക്കാ സഭയിൽ ഒരു പ്രത്യേക സഭയായി മാർപാപ്പ അംഗീകരിക്കുന്നത്?

2021 ജൂലൈ മൂന്നിനു സീറോമലബാർസഭയ്ക്കു പൊതുവായും 2022 മാർച്ച് 25-ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പ്രത്യേകമായും ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കാൻ മാർപാപ്പ കത്തുകൾ എഴുതിയതു എല്ലാവ ർക്കും അറിവുള്ളതാണ്. എന്നിട്ടും അനുസരണക്കേടു തുടർന്നപ്പോൾ അതിരൂപതയുടെ ഭരണം മാർപാപ്പയുടെ നിയന്ത്രണത്തിലാക്കി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. അതിനുപുറമേ, ആർച്ചുബിഷപ്പ് സിറിൽ വാസിൽ പിതാവിനെ പ്രത്യേക പ്രതിനിധിയായി (പൊന്തിഫിക്കൽ ഡലഗേറ്റ്) അതിരൂപതയിലേക്കയക്കുകയും ചെയ്തു. നിർബന്ധബുദ്ധിയോടെയുള്ള അനുസരണക്കേടും സഭാപരമല്ലാത്ത പ്രതിഷേധങ്ങളും തുടർന്നപ്പോൾ അസാധാരണമായ വിധത്തിൽ വീഡിയോസന്ദേശ ത്തിലൂടെ 2023 ഡിസംബർ 7-നു പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ അതിരൂപതാംഗങ്ങളോട് അനുസരിക്കാൻ ആവശ്യപ്പെടുകയും അനുസരണക്കേടിൽ തുടർന്നാൽ അത് ശീശ്‌മയാകുമെന്നു മുന്നറിയിപ്പു നല്‌കുകയുംചെയ്തു.

മാർപാപ്പയുടെ പിതൃസഹജമായ ആവർത്തിച്ചുള്ള ആഹ്വാനത്തെ തള്ളിക്കളയുന്നതിനും വാക്കുകൾ വളച്ചൊടിക്കുന്നതിനും പരിശുദ്ധ പിതാവിൻ്റെ പ്രതിനിധികളെ അപമാനിക്കുന്നതിനും നേതൃത്വംനല്‌കുന്നവരാണ് പുതിയ സഭയുടെ സാധ്യതകൾ പ്രചരിപ്പിക്കുന്നത്. ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കുന്നതിനെതിരേ നടത്തുന്ന സമരപരിപാടികൾ മാർപാപ്പയുടെ അധികാരത്തിനെതിരേകൂടി നടത്തുന്ന പ്രതിഷേധമാണ് എന്ന് അതിരൂപതാംഗങ്ങൾ തിരിച്ചറിയുകയും സമരമാർഗത്തിൽ
നിന്നു പിന്തിരിയുകയും ചെയ്യേണ്ടതാണ്. പരിശുദ്ധ പിതാവിനോടും സീറോമലബാർ മെത്രാൻസിനഡിനോടും മേജർ ആർച്ചുബിഷപ്പിനോടും ചേർന്നുനിന്നുകൊണ്ടു സഭാകൂട്ടായ്മയെ ശ്കതിപ്പെടുത്താൻ എല്ലാവരും പരിശ്രമിക്കണം.

മാർപാപ്പയുടെ വീഡിയോസന്ദേശത്തിൽ അതിരൂപതയ്ക്കുനല്കിയ ആഹ്വാനവും മുന്നറിയിപ്പും ഇത്തരുണത്തിൽ പ്രസക്തമാണ്:

ഫാ. ജോഷി പുതുവ

പി. ആർ. ഒ.
എറണാകുളം അങ്കമാലി അതിരൂപത.

Notice-PRO-2

നിങ്ങൾ വിട്ടുപോയത്