
നാം ഒരോരുത്തർക്കും എന്തുകൊണ്ടാണ് ദൈവത്തിലേക്ക് തിരിയാനും രമ്യതപ്പെടാനും കഴിയാതെ പോകുന്നത്? ഇതിനു പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവത്തെ എതിര്‍ക്കുന്ന പാപം എന്ന ശക്തിയുടെ അടിമത്തത്തില്‍ നാം കഴിയുന്നു എന്നതാണ്. നമ്മുടെ തെറ്റായ വഴികളില്‍നിന്നു കിട്ടുന്ന തത്ക്കാല സുഖത്തെ ഉപേക്ഷിക്കാന്‍ കഴിയാത്തതും ദൈവത്തിലേക്കു തിരിയാന്‍ തടസ്സമാണ്. ലോകത്തില്‍ മാത്രം പ്രത്യാശവച്ചു ജീവിക്കുന്നവരുമായുള്ള അമിതമായ കൂട്ടുകെട്ടുകള്‍ ദൈവവഴികളില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കുകയും, ദൈവത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു

പാപത്തിൽ നിന്ന് അകന്നു നിന്നെങ്കിൽ മാത്രമേ ദൈവത്തോട് രമ്യതപ്പെടാൻ സാധിക്കുകയുള്ളു. നീതികേടുകൾ അവസാനിപ്പിക്കുകയും നീതിപാലിക്കുവാൻ ശ്രമിക്കുകയും ചെയ്യുകയാണ് പ്രധാനപ്പെട്ടതെന്ന് ദൈവം നമ്മെ ഓർമപ്പെടുത്തുന്നു. വരൂ, നമുക്ക് രമ്യതപ്പെടാം എന്ന് പറയുമ്പോൾ, നമ്മൾ സഹകരിച്ചാൽ ക്ഷമിക്കുവാനും മറക്കുവാനും അനുഗ്രഹിക്കുവാനും വിജയത്തിലെത്തിക്കുവാനും വീണ്ടും തയാറാണ് എന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. പാപങ്ങൾ ക്ഷമിക്കുവാനും വീണ്ടും നമ്മെ വിശുദ്ധിയുള്ളവരാക്കുവാനും ദൈവത്തിനു മാത്രമേ കഴിയൂ.

ചുങ്കക്കാരന്റെയും ഉപമയിലൂടെ (ലൂക്കാ 18:9-14) ഇക്കാര്യം യേശുവും വ്യക്തമാക്കുന്നുണ്ട്. അധർമത്തിൽ ജീവിച്ചുകൊണ്ടുള്ള ബലിയർപ്പണങ്ങൾ അല്ല ദൈവത്തിന് വേണ്ടത്; ബലിയർപ്പിച്ചില്ലെങ്കിലും വേണ്ടില്ല പാപവഴികളും നീതികേടുകളും ഉപേക്ഷിച്ച് ദൈവത്തോട് രമ്യതപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതമാണ് ദൈവത്തിന് പ്രീതികരം. ദൈവവചനങ്ങൾ വായിക്കുമ്പോൾ അതിലൂടെ ദൈവം നമ്മോടും സംസാരിക്കുന്നതായി തോന്നുന്നില്ലേ? കുറച്ചുകൂടി ഞാനും നീതി കാണിക്കുകയും കുറച്ചുകൂടി ദൈവത്തോട് രമ്യതപ്പെടുകയും വേണം എന്ന ഒരു തോന്നൽ അറിയാതെ നമ്മിലും രൂപപ്പെടുന്നില്ലേ? നാം ഓരോരുത്തർക്കും പാപങ്ങൾ വെടിഞ്ഞ് സ്വർഗ്ഗീയ പിതാവിന്റെ അടുത്തേയ്ക്ക് ചെല്ലാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.






