വത്തിക്കാനിൽ നിന്ന് ഇറക്കിയ സ്പിരിതുസ് ഡോമിനി എന്ന ഉത്തരവ് വഴിയാണ് കാനൻ നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നാൽ അവർക്ക് പുരോഹിത ശുശ്രൂഷകൾ ചെയ്യാൻ അവകാശം ഇല്ല എന്ന് രേഖയിൽ പറയുന്നുണ്ട്.
![](https://mangalavartha.com/wp-content/uploads/2021/01/News-2021-01-12-09_10_26.jpg)
![](https://mangalavartha.com/wp-content/uploads/2021/01/137609129_3643568742416570_6231460818714956310_o-805x1024.jpg)
പ്രായപൂർത്തിയായ സ്ത്രീകൾക്കും വി. ബലി മധ്യേ സുവിശേഷ വായന ഒഴികെ എല്ലാ വായനകളും വായിക്കാനും, ശുശ്രൂഷകർ ആകാനും അനുവാദം നൽകുന്നു. സഭയുടെ ദൗത്യത്തിൽ അവരും പങ്കുകാർ ആണെന്നാണ് ഈ രേഖ പറയുന്നത്. എന്നാൽ ലത്തീൻ റീത്ത് പ്രകാരം വിവാഹം ആശീർവദിക്കാനും, മാമോദീസ പരികർമ്മം ചെയ്യാനും, മൃതസംസ്കാരം നടത്താനും അനുവാദം ഇല്ല എന്നും ഇതിൽ പറയുന്നുണ്ട്.
![](https://mangalavartha.com/wp-content/uploads/2021/01/137259357_3643568585749919_989514358308356255_n.jpg)
![](https://mangalavartha.com/wp-content/uploads/2021/01/9-1-15-pope-francis-1024x682.jpg)
ആദിമസഭയിൽ ഉണ്ടായിരുന്ന സ്ത്രീ മ്ശംശാന എന്ന സ്ഥാനം പുനസ്ഥാപിക്കാൻ കമ്മീഷൻ നിലവിൽ ഉണ്ടെങ്കിലും കൂടുതൽ എതിർപ്പുകൾ കാരണം മാറ്റിവെച്ചു. ഈ രേഖ പുറത്ത് ഇറക്കിയതോടൊപ്പം വിശ്വാസതിരുസംഘം തലവൻ കർദിനാൾ ലദാരിയ ഫെററിന് ഫ്രാൻസീസ് പാപ്പാ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.
ഫാ ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി റോം.