വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയം ആയിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയമാണ് ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയത്. പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കർമ്മലീത്ത മിഷനറിമാർ ആണ് ഗോത്തിക് ശിൽപകലാ രീതിയിൽ ദേവാലയം പണികഴിപ്പിച്ചത്. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെ തന്നെ ഭരണസിരാ കേന്ദ്രമായിരുന്നു വരാപ്പുഴ ദേവാലയം.

ഇപ്പൊൾ കേരളത്തിൽ പത്ത് ബസിലിക്കകൾ ആണ് ആകെ ഉള്ളത്. എറണാകുളം, തൃശ്ശൂർ, അങ്കമാലി, ചമ്പക്കുളം എന്നിവ സീറോ മലബാർ സഭയുടെ കീഴിലും, തിരുവനന്തപുരം സീറോ മലങ്കര സഭയുടെ കീഴിലും, കൊച്ചി, വല്ലാർപാടം, ആലപ്പുഴ, പള്ളിപ്പുറം, വരാപ്പുഴ എന്നിവ ലത്തീൻ സഭയുടെ കീഴിലും ആണ്. കേരളത്തിൽ 2016 ൽ ചങ്ങനാശേരി അതിരൂപതയിലെ ചമ്പക്കുളം ആണ് അവസാനമായി മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയത്.

ഇന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ആദ്യത്തെ ബസിലിക്കയായിരിക്കും ഈ ദേവാലയം. കർമല മാതാവിൻ്റെയും, വിശുദ്ധ യൗസേപ്പിതാവിൻ്റെയും നാമധേയത്തിൽ ആണ് ഈ ബസിലിക്ക. ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവർ ആണ് കർമ്മലീത്ത (ഒ.സി.ഡി.) മിഷനറിമാർ. വരാപ്പുഴ ദേവാലയത്തോട് ചേർന്ന് കർമ്മലീത്ത സന്യസികളുടെ (OCD) ആശ്രമവും സ്ഥിതി ചെയ്യുന്നുണ്ട്.

Photo courtesy: ജീവനാദം

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്