കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകൾ ആരും പ്രചരിപ്പിക്കരുതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം അദ്ദേഹം നൽകിയത്. ഏകീകൃത വിശുദ്ധ കുര്ബാപനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതി¬നെതിരെയുള്ള എതിര്പ്പു കാരണമാണ് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം 2023 ഡിസംബർ മാസത്തിൽ നടക്കാതെപോയത്. തുടര്ന്നു , വിവിധഘട്ടങ്ങളില്‍ പലതലങ്ങളിലും ഈ വിഷയം ചര്ച്ച3ചെയ്യുകയും സഭയുടെ നിയമത്തിനു വിധേയമായി തിരുപ്പട്ടം നല്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.

അപ്രകാരമുള്ള പരിശ്രമങ്ങളുടെ ഭാഗമായി 2024 ജൂലൈ 1-നു മേജര്‍ ആര്ച്ചു ബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും ചേര്ന്നു നല്കിയ വിശദീകരണക്കുറിപ്പില്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വിശുദ്ധ കുര്ബാറനയെങ്കിലും ഏകീകൃതരീതിയിൽ അര്പ്പി്ക്കുന്നതിനു വൈദികര്ക്ക്ള ഒരു താത്ക്കാലിക ഇളവു നല്കിയിരുന്നു.

വിശുദ്ധ കുര്ബാുനയുടെ ഏകീകൃത അര്പ്പ ണരീതി അതിരൂപത മുഴുവനിലും നടപ്പിലാക്കുന്ന¬തിലേ-ക്കുള്ള ഒരു ഘട്ടമായാണ് ഈ ഇളവു നല്കിയിരുന്നത്. വൈദികര്ക്ക്ക നല്കിയിരിക്കുന്ന ഈ താത്ക്കാലിക ഇളവ് അവര്ക്കു ള്ള ഒരു ആനുകൂല്യമോ അവകാശമോ അല്ലായെന്നു മനസ്സിലാക്കേണ്ടതാണ്. അതിനാല്ത്തവന്നെ, ഈ ഇളവ് നവവൈദികര്ക്ക് ഉണ്ടായിരിക്കുന്നതല്ലായെന്നു പൗരസ്ത്യസഭകള്ക്കാ യുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഡീക്കന്മാരുടെ തിരുപ്പട്ട¬സ്വീകരണം നിയമാനുസൃതം നടത്താനും അവരുടെ പൗരോഹിത്യശുശ്രൂഷകൾ ക്രമീകരിക്കാനും സിനഡിന്റെ തീരുമാനപ്രകാരം മേജർ ആര്ച്ചു്ബിഷപ്പ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്ക്ക് നിര്ദോശം നല്കിയിട്ടുണ്ട്.

2024 ജൂലൈ 1-നു നല്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നതുപോലെ, ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം പരിശുദ്ധ സിംഹാസന¬ത്തിന്റെ അനുവാദ¬ത്തോടെ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. ഇക്കാര്യം ചർച്ചകളിൽ അംഗീകരിച്ചിട്ടുള്ളതാണ്.
സഭാനിയമമനുസരിച്ച് തിരുപ്പട്ടം സ്വീകരിക്കാൻ തയ്യാറായി ഡീക്കന്മാർ സത്യവാങ്മൂലം സമര്പ്പി ക്കാത്തതു മാത്രമാണ് അവരുടെ തിരുപ്പട്ടസ്വീകരണം നീണ്ടുപോകാനുള്ള ഏക കാരണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ഇന്നേ ദിവസം (12-10-2024) എല്ലാ ഡീക്കന്മാര്ക്കും കത്തു നല്കിയിട്ടുണ്ട്.

തിരുപ്പട്ടം സ്വീകരിക്കുന്നതിനുവേണ്ടി സീറോമലബാര്സറഭയിലെ എല്ലാ ഡീക്കന്മാരും സമര്പ്പി ക്കേണ്ട സത്യവാങ്മൂല¬ത്തിന്റെ ഫോര്മാിറ്റും അവര്ക്കു നല്കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം ഒപ്പിട്ട് തിരുപ്പട്ടസ്വീകരണത്തിന്റെ തീയതിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും തീരുമാനിക്കുന്നതിനുവേണ്ടി മാർ ബോസ്‌കോ പുത്തൂർ പിതാവിനെ എത്രയും വേഗം നേരിൽ കാണുന്നതിനും ഡീക്കന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട ഡീക്കന്മാരുടെ തിരുപ്പട്ടസ്വീകരണത്തിനു വൈദികരും അല്മാ-യരും തടസ്സംനില്ക്കരുതെന്നും സഭയുടെയും ഡീക്കന്മാരുടെയും അവരുടെ കുടും¬ബങ്ങളുടെയും പ്രിയപ്പെട്ട¬വരുടെയും ചിരകാലാഭിലാഷമായ തിരുപ്പട്ടസ്വീകരണം സഭാനിയമമനുസരിച്ച് ഉടൻനടത്താൻ ആവശ്യമായ സഹകരണവും പ്രോത്സാഹനവും നല്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഫാ. ജോഷി പുതുവ
പബ്ലിക് റിലേഷന്സ്ോ ഓഫീസർ
എറണാകുളം-അങ്കമാലി അതിരൂപത

നിങ്ങൾ വിട്ടുപോയത്

'സഭാനവീകരണകാലം' "സഭയും സമുദായവും" His Holiness Pope Francis Syro Malabar Church ഐക്യവും ഒത്തൊരുമയും ഐക്യവും സാഹോദര്യവും കൂട്ടായ്മയും കത്തോലിക്ക മെത്രാൻമാർ കത്തോലിക്ക സഭ കത്തോലിക്കാ ആത്മീയത കത്തോലിക്കാ കൂട്ടായ്മ കത്തോലിക്കാ വിശ്വാസികൾ കേരള കത്തോലിക്ക സഭ ക്രൈസ്തവ സഭകൾ തിരുസഭയോടൊപ്പം പൗരസ്തസഭാവിഭാഗങ്ങൾ മാർ ജോസഫ് സെബസ്ത്യാനി മാർത്തോമാ നസ്രാണികൾ മാർത്തോമ്മ സുറിയാനി സഭ മാർത്തോമ്മാ നസ്രാണി മാർപാപ്പയുടെ പ്രധിനിധി മാർപാപ്പയോടൊപ്പം മെത്രാന്മാർ ലിയോൺ ജോസ് വിതയത്തിൽ സഭകളുടെ പാരമ്പര്യങ്ങൾ സഭയിൽ അച്ചടക്കം സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും സഭയുടെ പാരമ്പര്യത്തിൽ സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സിറോ മലബാർ സഭ

മാർ ജോസഫ് സെബസ്ത്യാനി: നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ|.. ഫ്രാൻസിസ് മാർപാപ്പയെ അനുസരിച്ചും സഭയുടെ ഐക്യവും അഖണ്ഡതയും തിരിച്ചു കൊണ്ടുവരണം