(CCEO c.668, 1, CIC c.834, r2).

വിശുദ്ധ കുർബാന, സഭയുടെ പരസ്യദൈവാരാധന (public divine worship) യുടെ, ഏറ്റവും മഹനീയമായ രൂപമാണ്.

അങ്ങനെയെങ്കിൽ അത് അർപ്പിക്കേണ്ടത് “സഭാധികാരത്താൽ
അംഗീകരിക്കപ്പെട്ട കർമ്മങ്ങളാലു’മാണ്. സഭ അംഗീകരിച്ചിട്ടുള്ള കർമ്മങ്ങൾ എന്തൊക്കെയാണ് എന്നറിയുവാൻ നാം നോക്കേണ്ടത് കാനോനിക നിയ മസംഹിതയിലല്ല, പ്രത്യുത ആരാധനക്രമ പുസ്തകങ്ങളിലാണ് എന്ന് പൗരസ്ത്യസഭകൾക്കായുള്ള കാനോനിക നിയമസംഹിതയിലെ മൂന്നാം കാനോന വ്യക്തമാക്കുന്നു:

ആരാധനക്രമസംബ ന്ധമായ നിയമങ്ങൾ (Liturgical Laws) കാണപ്പെടു ന്നത് ആരാധനക്രമപുസ്കങ്ങളിലാണ് (Liturgical Books). അവ കാനോനിക നിയമസംഹിത അനുസ രിക്കുന്നതുപോലെ തന്നെ അനുസരിക്കുവാൻ എല്ലാ വരും ബാധ്യസ്ഥരാണ്.

ഇത്തരുണത്തിൽ വിശകലനം ആവശ്യമായ ഒരു കാര്യം, പരിഷ്കരിച്ച് താ 2021 നവംബർ 28-ാം തീയതി നിലവിൽ വന്നപ്പോൾ ചില രൂപതാദ്ധ്യക്ഷ ന്മാരും വൈദികരും സ്വീകരിച്ച ഒരു നിലപാടാണ്.

അവരുടെ വാദമനുസരിച്ച് അവർ പുതിയ തക്സ സ്വീകരിച്ചിരിക്കുന്നു.

അതിലെ പ്രാർത്ഥനകളാണ് അവർ ചൊല്ലുന്നത്,

അതിൽ നിഷ്കർഷിച്ചിരിക്കുന്ന ചില അനുഷ്ഠാനവിധികൾ (urics) മാത്രമേ അവർ പാലിക്കാതിരിക്കുന്നുള്ളൂ എന്നതാണ്.

അതിനു കാര ണമായി അവർ പറയുന്നത് അൻപതിൽപരം വർഷ ങ്ങളായി അവർ തുടരുന്ന പാരമ്പര്യങ്ങളും, ഈ വാദം രണ്ട് കാരണങ്ങളാൽ സ്വീകാര്യമല്ല

ഒന്നാമതായി, വിശുദ്ധ കുർബാനയുടെ തക് സ സ്വീകരിക്കുകയെന്നു പറഞ്ഞാൽ അതിലെ പ്രാർത്ഥ നകളും കർമ്മങ്ങളും സ്വീകരിക്കുക എന്നതാണ്.അതിലെ പ്രാർത്ഥനകൾ, അതിലെ നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് ചൊല്ലി പരികർമ്മം ചെയ്യുമ്പോ ഴാണ് അത് നിയമാനുസൃതമായ പരസ്യദൈവാരാ ധനയായി മാറുന്നത്.

രണ്ടാമതായി, തങ്ങളുടെ പാര പര്യം ജനാഭിമുഖമായ ബലിയർപ്പണമാണെന്നുള്ള വാദത്തിന്റെ നിയമപരമായ സാധുതയാണ്. പൗര സ്ത്യസഭകളുടെ കാനോനിക നിയമസംഹിതയിൽ 1506 മുതൽ 1509 വരെയുള്ള കാനോനകളിലാണ് പാര പര്യം അഥവാ ആചാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ത്. അതിൽ 1507 -ാം കാനോന ഇങ്ങനെ വിശദീകരി ക്കുന്നു: “യുക്തിസഹമായതും, നിയമം സ്വീകരിക്കാ നെങ്കിലും പ്രാപ്തമായ ഒരു സമൂഹത്തിൽ ആരംഭി ച്ചതും തുടർച്ചയായും അവിതർക്കിതമായും നിയമ ത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലാവധിയോ അനുഷ്ഠിച്ചു പോന്നിട്ടുള്ളതുമായ ഒരു ആചാരത്തി നുമാത്രമേ നിയമപ്രാബല്യം ലഭിക്കുകയുള്ളൂ. നിയ മത്തിൽ വ്യക്തമായി നിരാകരിക്കപ്പെട്ട ഒരു ആചാരം യുക്തിസഹമല്ല.

മേൽപ്പറഞ്ഞ കാനോനയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ ജനാഭിമുഖ ബലി യർപ്പണം സീറോ മലബാർ സഭയിൽ ഒരിക്കലും ഒരു സാധുവായ പാരമ്പര്യം ആയി നിയമാനുസൃതം അംഗീകരിക്കാനാവില്ല എന്നത് വ്യക്തം.

കാരണം അത് എല്ലാക്കാലത്തും നിയമത്തിൽ വ്യക്തമായി നിരാകരിക്കപ്പെട്ട ഒന്നായിരുന്നു.

അതുപോലെതന്നെ അത് അവിതർക്കിതം (undisputed) അല്ലായിരുന്നു, പ്രത്യുത തർക്കിതവുമായിരുന്നു.

മൂന്നാമതായി, പല തവണ ജനാഭിമുഖ ബലിയർപ്പണം തെറ്റാണെന്ന് പൗരസ്ത്യ തിരുസംഘം വ്യക്തമായി സീറോ മല ബാർ മെത്രാന്മാരെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

നാലാമതായി, അത് പൗരസ്ത്യസഭകളുടെ പാരമ്പര്യത്തിൽ ഇല്ലാത്തതുമാണ്.

കൂടാതെ, അത് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പഠന ങ്ങൾക്ക് വിരുദ്ധവുമാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളിൽ ജനാഭിമുഖ ബലിയർപ്പണത്തെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല. എന്നതാണ് വസ്തുത. ലത്തീൻ സഭയിലും പൗര സ്ത്യസഭകളിലുമെല്ലാം കാർമ്മികരും ജനങ്ങളു മെല്ലാം ദൈവോന്മുഖമായി ഒരേ ദിശയിലേക്ക് തിരിഞ്ഞ് ഒരു ദൈവജനമായി അൾത്താരാഭിമുഖ മായി ദൈവത്തിനു ബലിയർപ്പിക്കുന്ന രീതിയായിരു ന്നു അതുവരെയും ഉണ്ടായിരുന്നത്. ഈ രീതിയി ലായിരുന്നു ഇഗ്നേഷ്യസ് ലയോള, ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ഡൊമിനിക്, പാദുവായിലെ വിശുദ്ധ അന്തോനീസ് തുടങ്ങി കത്തോലിക്കാസ ദിലെ രണ്ടാം വത്തിക്കാൻ കൗൺസിലിനുമുമ്പ് ജീവിച്ച് കടന്നുപോയ വിശുദ്ധരായ സകല വൈദി കരും മെത്രാന്മാരും ബലിയർപ്പിച്ചിരുന്നത്. അവരാരും ദൈവജനത്തിന്റെ കണ്ണുകളിലേക്ക് നോക്കി ബലി യർപ്പിക്കുവാൻ സാധിക്കാതിരുന്നത് ഒരു കുറവായി കണ്ടില്ല. അവരുടെ ദിവ്യബലികളൊന്നും ഫലപ്രദമ ല്ലായിരുന്നുവെന്ന് ഒരു വിശ്വാസിയും കരുതിയതുമില്ല

ലത്തീൻ സഭയിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം നടന്ന ആരാധനക്രമനവീക രണത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളുടെ ആരാധനക്രമ ത്തിന്റെ സ്വാധീനഫലമായാണ് ജനാഭിമുഖ ബലി യർപ്പണരീതി നടപ്പിൽ വരികയുണ്ടായതെന്നാണ് വസ്തുത. ഇക്കാര്യം കൗൺസിലിൽ പങ്കെടുത്ത ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ തന്റെ Spirit of the Liturgy എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്.

ലത്തീൻ സഭയിൽ കാണുന്ന തെല്ലാം അതേപടി അനുകരിക്കുകയല്ല പൗരസ്ത്യ സഭകൾ ചെയ്യേണ്ടതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ അതിന്റെ പൗരസ്ത്യസഭകളെപ്പറ്റി യുള്ള ഡിക്രിയിൽ ഇങ്ങനെ പ്രതിപാദിക്കുന്നു: “നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യസഭകളും സുനിശ്ചിതമായി അറിഞ്ഞി രിക്കട്ടെ.

ജീവാത്മകമായ വളർച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയിൽ വരുത്താവു ന്നതല്ല. അതിനാൽ ഏറ്റവും വിശ്വസ്തതയോടെ ഇവ യെല്ലാം പൗരസ്ത്യർ തന്നെ അനുസരിക്കണം (OE, 6). ഇതിൽനിന്നും രണ്ടാം വത്തിക്കാൻ കൗൺസി ലിന്റെ പഠനത്തോട് ചേർന്നുപോകുന്നതല്ല. ജനാഭി മുഖ കുർബാന സീറോ മലബാർ സഭയിൽ എന്നത് വ്യക്തം.

അതുപോലെതന്നെ, രണ്ടാം വത്തിക്കാൻ കൗൺ സിലിന്റെ ആരാധനക്രമത്തെപ്പറ്റിയുള്ള കോൺസ്റ്റിറ്റ്യൂഷന്റെ 22-ാം ഖണ്ഡികയിൽ ഇങ്ങനെ നാം കാണുന്നു:

1, “ആരാധനക്രമത്തിന്റെ നിയന്ത്രണം തിരുസ്സഭാധികാരികളെ, അതായത്, പരിശുദ്ധ സിംഹാസനത്തേയും നിയമം അനുവദിക്കുന്നെങ്കിൽ മെത്രാനേയും ആശ്രയിച്ചിരിക്കുന്നു.

  1. നിയമദത്ത മായ അംഗീകാരമുപയോഗിച്ച് നിശ്ചിത പരിധിക്കു ള്ളിൽ നിയമാനുസാരം സ്ഥാപിതമായ മെത്രാന്മാ രുടെ പ്രാദേശികസംഘങ്ങൾക്കും ആരാധനക്രമസം ബന്ധമായ നിയമനിർമ്മാണം നടത്താവുന്നതാണ്.
  2. തന്മൂലം മറ്റാർക്കും ഒരു വൈദികനുപോലും സ്വാധീ കാരത്താൽ ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടു കയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാ വുന്നതല്ല” (SC, 22).

ഈ മേലുദ്ധരിച്ച് കൗൺസിൽ ഡിക്രിയിൽനിന്ന് വ്യക്തമാണ് ആരാധനക്രമത്തിൽ ഒരു മെത്രാനും അനിയന്ത്രിതമായ അധികാരങ്ങളോ അവകാശങ്ങളോ ഇല്ല എന്നത്.

നിയമം അനുവദി ക്കുന്നെങ്കിൽ എന്നാണ് മെത്രാന്റെ അവകാശത്തെ പറ്റി പറഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ, നിയമ ത്തിൽ എന്തു പറഞ്ഞിരിക്കുന്നു എന്ന് പരിശോധി ക്കേണ്ടിയിരിക്കുന്നു.

പൗരസ്ത്യസഭകൾക്കായുള്ള നിയമസംഹിത യിൽ 674-ാം കാനോനയുടെ ഒന്നാം ഖണ്ഡിക ഇങ്ങനെ നിർദ്ദേശിക്കുന്നു: “കൂദാശകൾ പരികർമ്മം ചെയ്യുമ്പോൾ ആരാധനക്രമപുസ്തകങ്ങളിലുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

രണ്ടാം ഖണ്ഡികയിൽ തുടർന്ന് ഇങ്ങനെ നിർദ്ദേശിക്കപ്പെ ട്ടിരിക്കുന്നു:

“നിയമം മറിച്ച് അനുശാസിക്കുകയോ ,ശ്ലൈഹിക സിംഹാസനത്തിൽനിന്ന്, പ്രത്യേക അധി കാരം ലഭിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, കാർമ്മികൻ തന്റെ സ്വയാധികാര സഭയിലെ ആരാധനക്രമവിധികൾ അനുസരിച്ച് കൂദാശകൾ പരികർമ്മം ചെയ്യേണ്ടതാണ്.

അതുപോലെ തന്നെ, CCEO 657-ാം കാനോന ഇങ്ങനെ നിർദ്ദേ ശിക്കുന്നു: “ശ്ലൈഹിക സിംഹാസനത്തിന്റെ മുൻകൂട്ടിയുള്ള പരിശോധന ശേഷം ആരാധനക്രമപുസ്തക ങ്ങൾ അംഗീകരിക്കുവാനുള്ള അവകാശം പാത്രിയാർക്കൽ സഭകളിൽ മെത്രാന്മാരുടെ സിനഡിന്റെ സമ്മത ത്തോടുകൂടി പാത്രിയാർക്കീസിനു ള്ളതും, മെത്രാപ്പോലീത്തൻ സ്വയാ ധികാരസഭകളിൽ മേലദ്ധ്യക്ഷന്മാ രുടെ സമിതിയുടെ സമ്മതത്തോടുകൂടി മെത്രാപ്പോ ലീത്തായ്ക്കുള്ളതുമാണ്…”

CCEO യിലെ 152-ാം കാനോനയനുസരിച്ച് മുകളിൽ പറഞ്ഞ അധികാരം സീറോ മലബാർ സഭയിൽ സിനഡിന്റെ സമ്മത ത്തോടുകൂടി മേജർ ആർച്ചുബിഷപ്പിൽ നിക്ഷിപ്ത മായിരിക്കുന്നു. ഈ നിയമാനുസൃതം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനു ശേഷം സീറോ മലബാർ സിനഡിന്റെ സമ്മതത്തോടുകൂടി സഭയുടെ തലവൻ വിളംബരം ചെയ്ത് നടപ്പിൽ വരു ത്തിയതാണ് സീറോ മലബാർ സഭയുടെ പുതിയ കുർബാനക്രമവും അതിനോട് ബന്ധപ്പെട്ട ദൈവാ രാധന സംബന്ധിയായ നിയമങ്ങളും (liturgical laws). ഈ നിയമങ്ങൾ സഭയുടെ ഏറ്റവും ഉന്നത മായിട്ടുള്ള അധികാരകേന്ദ്രത്തിൽനിന്ന് വന്നിട്ടുള്ള തായതിനാൽ, അതിന് താഴെയുള്ള ഏത് അധികാ രിയും അതിനെതിരായി നിയമമോ, കൽപ്പനയോ പുറ പ്പെടുവിച്ചാൽ അത് അസാധുവായിരിക്കും
“മേലധികാരിയുടെ നിയമത്തിനു വിരുദ്ധമായ ഒരു നിയമം സാധുവായി നടപ്പിലാക്കുവാൻ താഴ്ന്ന നിയമദാതാവിന് സാദ്ധ്യമല്ല ” (CCEO, c.985, para 2)

*ഇതിൽനിന്നുതന്നെ, സീറോ മലബാർ സഭയിലെ, യാതൊരു മെതാനും, സഭയുടെ ആരാധനക്രമസം ബന്ധിയായ നിയമങ്ങൾക്കെതിരായി, സ്വന്തം രൂപ തയിൽ നിയമനിർമ്മാണം സാധുവായി നടത്തുവാൻ സാധിക്കുകയില്ല എന്ന് വ്യക്തം.

അതിനാൽത്തന്നെ, ഏതെങ്കിലും രൂപതാമെത്രാൻ തന്റെ രൂപതയിൽ സിനഡിന്റെ അംഗീകാരത്തോടുകൂടി മേജർ ആർച്ചു ബിഷപ്പ് വിളംബരം നടത്തി നടപ്പിലാക്കിയ ആരാധ നക്രമനിയമങ്ങൾക്ക് വിരുദ്ധമായി നിയമങ്ങളോ, കല്പനകളോ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അവ തികച്ചും അസാധുവാണെന്ന് വേണം കണക്കാക്കാൻ

(CCEO, c.119, para 1).

സ്വന്തം ബോദ്ധ്യങ്ങൾക്കനുസരിച്ച ല്ല. പ്രത്യുത “സ്വയാധികാരസഭയുടെ നിയമാനുസൃ തമായ ആചാരങ്ങളും നിബന്ധനകളും അനുസരി ച്ചാണ് രൂപതാമെ താൻ തനിക്ക് ഭരമേല്പിക്കപ്പെ ട്ടിരിക്കുന്ന രൂപതയിലെ ആരാധനജീവിതം ക്രമീക രിക്കേണ്ടതെന്ന് കാനൻ നിയമം അർത്ഥശങ്കയ്ക്കി ടയില്ലാത്തവിധം ഇവിടെ പ്രഖ്യാപിക്കുന്നു.

എന്നാൽ രൂപതാദ്ധ്യക്ഷന്മാരായ മെത്രാന്മാർക്ക് തങ്ങളുടെ രൂപതയിൽപ്പെട്ട വിശ്വാസികളെ, അവ രുടെ ആത്മീയ നന്മകൾക്കുപകരിക്കുന്ന പ്രത്യേക അവസരങ്ങളിൽ, പൊതുനിയമത്തിൽ നിന്നും പ്രത്യേക നിയമത്തിൽ നിന്നും വിടുതൽ നല്കുവാൻ സാധിക്കും എന്ന് 1538-ാം കാനോനയുടെ ഒന്നാം ഖണ്ഡികയിൽ പ്രതിപാദിക്കുന്നു. “നിയമങ്ങൾ നല്കിയിരിക്കുന്ന അധികാരി ഒഴിവു നല്കൽ തനി ക്കായി സംവരണം ചെയ്തിട്ടില്ലാത്തപക്ഷം, നിയമാ നുസൃതം തനിക്കു വിധേയരായ ക്രൈസ്തവവിശ്വാ സികളുടെ ആദ്ധ്യാത്മിക നന്മയ്ക്കുപകരിക്കുമെന്ന് വിചാരിക്കുമ്പോഴൊക്കെയും രൂപതാദ്ധ്യക്ഷന് ഒരു പ്രത്യേക കാര്യത്തിൽ പൊതുനിയമത്തിൽ നിന്നും തന്റെ സ്വയാധികാര സഭയുടെ പ്രത്യേക നിയമ ത്തിൽനിന്നും അവർക്ക് ഒഴിവുനല്കാവുന്നവയാണ്. ഈ നിയമം ഉപയോഗിച്ച് നിയമാനുസരണത്തിൽ നിന്ന് ഒഴിവു നല്കുവാൻ ചില നിബന്ധനകൾ ഈ കാനോന തന്നെ നല്കുന്നുണ്ട്.

ഒന്നാമതായി, നിയ മങ്ങൾ നല്കിയിരിക്കുന്ന അധികാരി ഒഴിവുനല്കു വാനുള്ള അധികാരം തനിക്കായി സംവരണം ചെ ഞാൽ പിന്നെ ഒരു മെത്രാനും ആ നിയമത്തിൽ നിന്ന് ഒഴിവുനല്കാൻ സാദ്ധ്യമല്ല. അതായത്, സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മെത്രാൻ സിനഡിന്റെ സമ്മതത്തോടുകൂടി, അൾത്താരാഭിമു ഖമായ കുർബാനയിൽനിന്നും ആർക്കും ഒഴിവുകൊ ടുക്കുവാൻ ഒരു മെത്രാനും അധികാരമില്ല എന്ന് വിളംബരം ചെയ്താൽ പിന്നെ അങ്ങനെ ഏതെ ങ്കിലും രൂപതാമെത്രാൻ ഒഴിവു നല്കിയാൽ അത് അസാധുവായിരിക്കും. അതിലുപരി അത് അനുസര ണക്കേടും അധികാര ദുർവിനിയോഗവുമായി മാറും. മനഃപൂർവമായ അനുസരണക്കേടും അധികാര ദുർവി നിയോഗവും കാനൻ നിയമമനുസരിച്ച് ശിക്ഷാർഹ വുമാണ് (CCEO, ce.1464,1446,1447).

എന്നാൽ മെത്രാന്മാരെ ശിക്ഷിക്കുവാനുള്ള അധികാരം മാർപാ പായിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. (CCEO, c.1060, 1°).

രണ്ടാമതായി, നിയമാനുസരണത്തിൽ നിന്ന് പൊ തുവായ വിടുതൽ കൊടുക്കുവാൻ ഒരു രൂപാ മെത്രാനും അവകാശമില്ല എന്ന കാര്യവും 1538-ാം കാനോനയിൽ നിന്ന് വ്യക്തമാണ്. ഒരു പ്രത്യേക കാര്യത്തിൽ” (in special cases) എന്ന് ഇവിടെ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.

ഈ കാനോന ശരിക്കും മനസ്സിലാകണമെങ്കിൽ നിയമാനുസരണ ത്തിൽ നിന്നുള്ള ഒഴിവ് എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നതെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

CCEO യിലെ 1536-ാം കാനോന ഒഴിവിനെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു. ഒരു പ്രത്യേക കാര്യത്തിൽ കേവലം സഭാപരമായ നിയമങ്ങളിൽ നിന്നും ഇളവു നല്കിക്കൊണ്ടുള്ള ഒഴിവാക്കൽ (dispensation), ന്യായവും യുക്തവുമായ കാരണങ്ങൾ ഉള്ളപ്പോൾ മാത്രം വിഷയത്തിന്റെ സാഹചര്യങ്ങളും ഒഴിവു നല്കപ്പെടേണ്ട നിയമത്തിന്റെ ഗൗരവവും കണക്കിലെടുത്തുകൊണ്ട് നല്കപ്പെടാവുന്നതാണ്. മറിച്ചാണെങ്കിൽ ഒഴിവുനല്കൽ നിയമവിരുദ്ധവും, നിയമദാതാവോ അയാളുടെ മേലധികാരിയോ അല്ല നല്കുന്നതെങ്കിൽ അസാധുവുമായിരിക്കും. നിയമം പൊതുനന്മയ്ക്കുവേണ്ടിയുള്ളതാണ്. എന്നാൽ പൊ തുനന്മയ്ക്കുതകുന്ന ഒരു നിയമം ഒരു വ്യക്തിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ പാലിക്കുവാൻ സാധിക്കാതെ വരുമ്പോൾ ആ വ്യക്തിയുടെ ആദ്ധ്യാ ത്മിക നന്മയെ ലക്ഷ്യമാക്കി, ആ കാരണം നീണ്ടുനി ല്ക്കുന്നിടത്തോളം കാലം രൂപതാ മെത്രാൻ നല്കു ന്നതാണ് നിയമാനുസരണത്തിൽനിന്നുള്ള ഒഴിവ് അഥവാ ഡിസ്പെൻസേഷൻ. ഇത് ഒരു പ്രത്യേക വ്യക്തിക്ക് നല്കുന്നതാണ്. അതും ഒരു പ്രത്യേക കാലയളവിലേക്ക്, ഉദാഹരണത്തിന്, കാലൊടിഞ്ഞ ഒരു വൈദികന് കാൽ സുഖപ്പെടുന്നതുവരെ നിന്നു കൊണ്ട് ബലി അർപ്പിക്കുന്ന നിയമത്തിൽ നിന്ന് ഒഴിവുനല്കുവാൻ രൂപതാതാന് കഴിയും. 2020 നവംബർ 9-ാം തീയതി പൗരസ്ത്യ സഭകൾക്കാ യുള്ള കാര്യാലയം വ്യക്തമായി ഇക്കാര്യത്തെപ്പറ്റി ഇങ്ങനെ നിർദ്ദേശിക്കുന്നുണ്ട്. അതായത്, 1538-ാം കാനോനയുടെ ഒന്നാം ഖണ്ഡിക അനുസരിച്ച് ഒരു രൂപതാമെത്രാൻ ഒഴിവ് നല്കുന്നത് പ്രത്യേക കാര ണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുക ളിലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയി ലേയ്ക്കും മാത്രമായിരിക്കണം എന്ന്. ഇത് പുതിയ ഒരു നിയമമോ, ഒരു കല്പനയോ, പുതിയ ഒരു വ്യാഖ്യാനവുമല്ല, പ്രത്യുത, ആ കാനോനയുടെ ആധി കാരികമായ വിശദീകരണം മാത്രമാണ്. 2021 നവം ബർ 26-ാം തീയതി പൗരസ്ത്യ തിരുസംഘം എ ണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷന് നല്കിയ കത്തിൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ വികാരി എന്ന നിലയിൽ 1538-ാം കാനോന അനുസരിച്ചുള്ള ഒഴിവുനല്കാനുള്ള അധി കാരം അദ്ദേഹത്തിനുണ്ട് എന്നു മാത്രമാണ് വ്യക്ത മാക്കിയത്. അല്ലാതെ, പൊതുനിയമത്തിനെതിരായി നിയമം നിർമ്മിക്കുവാനോ, കല്പനകളിറക്കുവാനോ ഉള്ള അധികാരം ഉണ്ട് എന്നല്ല.

1538-ാം കാനോനയിൽ പറഞ്ഞിരിക്കുന്ന ഒഴിവ് നൈയാമികഭാഷയിൽ പറഞ്ഞാൽ “സിംഹാസന
കല്പനകൾ” അഥവാ Rescript എന്ന ഭരണപരമായ നടപടിക്രമത്തിലാണ് വരിക.

രൂപതാ മെത്രാൻ നല്കുന്ന ഒഴിവുകൾ ഇങ്ങനെയുള്ള സിംഹാസ നകല്പനകളുടെ രൂപത്തിലാണ് വേണ്ടത്. അതിനു പകരം Precept അഥവാ വ്യക്തിഗതപ്രമാണങ്ങൾ എന്ന വിഭാഗത്തിൽപ്പെട്ട കല്പനകളായി അവ നല്കുവാൻ പാടുള്ളതല്ല.

എന്നാൽ 1538-ാം കാനോ നയുടെ അടിസ്ഥാനത്തിൽ ഒഴിവു നല്കലെന്ന വ്യാജേന, പ്രീസെപ്റ്റുകൾ അഥവാ വ്യക്തിഗത പ്രമാണങ്ങളും കല്പനകളും പുറപ്പെടുവിച്ച നട തന്നെ, അതു മാത്രമ പടി തികച്ചും നിയമവിരുദ്ധം തന്നെ.

മാത്രമല്ല അത് വിശ്വാസികളുടെ അവകാശത്തിന്റെ ലംഘനവുമാണ്. “തങ്ങളുടെ സ്വയാധികാര സഭയുടെ നിബന്ധനകൾക്കനുസരിച്ച് ദൈവാരാധന നടത്തു ന്നതിനും സഭയുടെ പ്രബോധനങ്ങൾക്കനുസൃതമായി തങ്ങളുടെ ആദ്ധ്യാത്മിക ജീവിതരീതി പിഞ്ചെല്ലുന്നതിനും ക്രൈസ്തവവിശ്വാസികൾക്ക് അവകാശമുണ്ട്” (CCEO, 17).

നിയമം അനു സരിക്കുവാനുള്ള ഓരോ ക്രൈസ്തവവിശ്വാസിയു ടെയും അവകാശം യാതൊരു രൂപതാമെത്രാനും കല്പനയാൽ നിഷേധിക്കാനാവില്ല എന്ന് വ്യക്തം. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ പൊതുനി യമം, അത് ദൈവാരാധനയുടെ അനുഷ്ഠാനവു മായി ബന്ധപ്പെട്ടതാണെങ്കിൽ പോലും, അനുസരി ക്കുവാനുള്ള ഗൗരവമായ ബുദ്ധിമുട്ടുള്ള വ്യക്തി കൾക്ക്, അത് നയാമിക വ്യക്തിയാണ ങ്കിൽ പോലും, ആ ബുദ്ധിമുട്ട് നിലനില്ക്കുന്നിട ത്തോളം കാലം, രൂപതാദ്ധ്യക്ഷൻ ഒഴിവുനല്കു ന്നത് നൈയാമികമായി നിലനില്ക്കും. എന്നാൽ, അനുസരിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുവാൻ സാധിക്കുമായിട്ടും അതിനായി പരിശ്രമിക്കാതിരി ക്കുന്നത്, കാനൻ നിയമത്തിലെ 1464-ാം കാനോന യുടെ രണ്ടാം ഖണ്ഡികയിൽ പറയുന്ന കുറ്റകര മായ അനാസ്ഥയുടെ വകുപ്പിൽ ശിക്ഷാർഹമാകു വാനുള്ള സാദ്ധ്യതയും തള്ളിക്കളയാവുന്നതല്ല

നിയമാനുസരണത്തിൽനിന്ന് ഒഴിവുനല്കാ നുള്ള അധികാരം പൊതുനിയമമനുസരിച്ച് രൂപ താദ്ധ്യക്ഷന് മാത്രമുള്ളതാണ്. എന്നാൽ അതേ അധികാരം എറണാകുളം-അങ്കമാലി അതിരൂപ താദ്ധ്യക്ഷന് പ്രത്യേകമായി നല്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം അദ്ദേഹം മേജർ ആർച്ചുബിഷപ്പിന്റെ അഭിപ്രായ മാരായാൻ കടപ്പെട്ടിരിക്കുന്നു. CEO യിലെ 934 ന്റെ രണ്ടാം ഖണ്ഡികപ്രകാരം ആലോചനയാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, അധികാരി പ്രസ്തുത വ്യക്തികളുമായി ആലോചിക്കുന്നി ല്ലാത്ത സാഹചര്യത്തിൽ നൈയാമിക പ്രവൃത്തി അസാധുവായിരിക്കും” എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതാണ്.

ചുരുക്കിപ്പറഞ്ഞാൽ, പൗരസ്ത്യസഭകൾക്കുവേ ണ്ടിയുള്ള കാനൻ നിയമസംഹിത വിഭാവനം ചെയ്തിരിക്കുന്ന രീതിയിലായിരുന്നില്ല. നിയമാനു സരണത്തിൽനിന്നുള്ള വിടുതൽ പൊതുവായി നല്കിക്കൊണ്ടുള്ള ചില രൂപതാഭരണാധികാരിക ളുടെ കല്പനകൾ എന്ന് വ്യക്തം.

വിശുദ്ധ പത്രോസിന്റെ പിൻഗാമിയും മെത്രാൻ സംഘത്തിന്റെ തലവനും ക്രിസ്തുവിന്റെ വികാ രിയും സാർവത്രികസഭയുടെ ഭൗമിക ഇടയനുമായ (CCEO c.43) റോമിലെ മാർപാപ്പ കത്തോലിക്കാ സഭയെ ഭരിക്കുന്നത് റോമൻ കൂരിയ അഥവാ വത്തി ക്കാൻ കാര്യാലയങ്ങൾ വഴിയാണ്.

മറ്റൊരു വാക്കിൽ പറഞ്ഞാൽ, പൗരസ്ത്യതിരുസംഘം എന്ന് പറയു ന്നത് മാർപാപ്പയുടെ നാമത്തിൽ പൗരസ്ത്യസഭകളെ ഭരിക്കുന്ന വത്തിക്കാനിലെ കാര്യാലയമാണ്.

മെട്രോപൊളിറ്റൻ വികാരിക്ക് പൗരസ്ത്യതിരു സംഘത്തിൽനിന്ന് 2021 നവംബർ 26-ാം തീയതി ലഭിച്ച കത്തിൽ, എറണാകുളം-അങ്കമാലി അതിരൂ പതയുടെ മെട്രോപൊളിറ്റൻ വികാരി എന്ന നില യിൽ 1538-ാം കാനോന രൂപതാധികാരികൾക്ക് നല്കിയിരിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ ചില നിയമങ്ങളുടെ അനുഷ്ഠാനങ്ങളിൽ നിന്ന് ഒഴിവ് കൊടുക്കുവാനുള്ള അധികാരം എറണാകു ളം-അങ്കമാലി അതിരൂപതയുടെ കാര്യത്തിൽ അദ്ദേ ഹത്തിനുണ്ട് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.

അല്ലാതെ, അദ്ദേഹത്തിന് സ്വയമായി ഉന്നതാധികാരികൾ രൂപീകരിച്ച് നടപ്പിലാക്കുന്ന നിയമങ്ങൾ അനുസരി ക്കേണ്ടതില്ല എന്ന രീതിയിൽ ഉത്തരവിറക്കുവാനും അത് ഒഴിവ്’ ആണെന്ന് അവകാശപ്പെടുവാനും നിയമപരമായി സാദ്ധ്യമല്ല. നിയമാനുസരണ ത്തിൽ നിന്നുള്ള ഒഴിവ് അഥവാ ഡിസ്പെൻസേ ഷൻ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പ്രത്യേക വ്യക്തികൾക്ക് ആ സാഹചര്യം നീണ്ടു നില്ക്കുന്നിടത്തോളം കാലം മാത്രം കൊടുക്കുവാ നുള്ളതാണ്. നിയമം അനുസരിക്കുവാൻ തയ്യാറു ള്ളവരെ നിയമാനുസരണത്തിൽനിന്ന് വിലക്കുവാ നുള്ളതല്ല. മെത്രാന്മാർ നിയമത്തിനതീതരല്ല. അവരും നിയമമനുസരിക്കുകയും മറ്റുള്ളവരെ നിയ മമനുസരിച്ച് ജീവിക്കുവാൻ പ്രോത്സാഹിപ്പിക്കു കയും ചെയ്യേണ്ടവരാണ്.

എറണാകു ളം-അങ്കമാലി അതിരൂപതയിൽപ്പെട്ട ഏതെങ്കിലുമൊരു വ്യക്തിക്ക് ഈ നിയമങ്ങളിലേതെങ്കിലും, അനു സരിക്കുവാൻ ഗൗരവമായ ബുദ്ധി മുട്ടുണ്ടെങ്കിൽ, മെട്രോപൊളിറ്റൻ വികാരി ആ വ്യക്തിക്ക്, ആ കാരണം നീണ്ടുനില്ക്കുന്നിട കാലം (CCEO c.1536) ആ നിയമത്തിന്റെ അനു സരണത്തിൽ നിന്ന് വിടുതൽ കൊടുക്കുവാൻ സാധിക്കും എന്നുള്ള പൗരസ്ത്യ തിരുസം ഘത്തിന്റെ കത്ത് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടുള്ള കല്പന ഗൗരവതരമായ കാനോ നീക നിയമപ്രശ്നങ്ങൾ ഉൾക്കൊ ള്ളുന്നതാണ്. അത് 1464-ാം കാനോനയിൽ പറഞ്ഞിരിക്കുന്ന അധികാര ദുർവിനിയോഗമെന്ന കുറ്റത്തിന്റെ ഗണ ത്തിൽ വരുന്നതാണ് എന്ന് കാണാം.

മെട്രോപൊളിറ്റൻ വികാരി കൊടുത്ത ഒഴിവ് തെറ്റാണെന്നും അത് തിരുത്തേണ്ടതുമാണെന്നും 2021 ഡിസംബർ 7-ാം തീയതി (Prot.N.463/2002) അദ്ദേഹത്തിനയച്ച കത്തിൽ പൗരസ്ത്യ തിരു സംഘം വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ, മെട്രോപൊളിറ്റൻ വികാരി അദ്ദേഹം കൊ ടുത്ത ഒഴിവും കല്പനയും തിരുത്തേണ്ടതാണെന്നും അദ്ദേഹത്തിനയച്ച ഈ കത്ത് അദ്ദേഹംതന്നെ പ്രസി ദ്ധപ്പെടുത്തേണ്ടതാണെന്നും വ്യക്തമായി നിർദ്ദേശി ച്ചിട്ടും അദ്ദേഹം ആ നിർദ്ദേശാനുസരണം പ്രവർത്തി ച്ചില്ല എന്ന് വ്യക്തം. അതിനാൽ, പൗരസ്ത്യ തിരു സംഘം 2022 ജനുവരി 7-ാം തീയതി മെട്രോപൊളിറ്റൻ വികാരിക്ക് വീണ്ടും കത്തെഴുതുകയുണ്ടായി. അദ്ദേഹം 2021 നവംബർ 27-ാം തീയതി തന്റെ സർക്കുലറിലൂടെ നല്കിയ അനിശ്ചിതകാല പൊതു ഒഴിവ് നിയമപരമായി നിലനിൽക്കുന്നതല്ല എന്നും അതിനാൽത്തന്നെ അത് തിരുത്തേണ്ടതുമാണ് എന്ന റിയിച്ചുകൊണ്ടുള്ള ആ നിർദ്ദേശവും മെട്രോപൊളി റ്റൻ വികാരി നടപ്പിലാക്കിയില്ല. ഈ പശ്ചാത്തലത്തിൽ വേണം 2022 ഫെബ്രുവരി 28-ാം തീയ തിയിലെ പൗരസ്ത്യ തിരുസം ഘത്തിന്റെ കത്തിന്റെ വിശകലനം ചെയ്യുവാനും വിലയിരു ത്തുവാനും.

ഇത്തവണത്തെ കത്തിന് പഴയ രണ്ട് കത്തുകളിൽ നിന്നും പ്രകടമായ ഒരു വ്യത്യാസം കൂടിയുണ്ട്. അതായത്, ഈ കത്തിലെ ഉള്ളടക്കം മാർപാപ്പ ഫെബ്രുവരി 10-ാം തീയതി യിലെ കൂടിക്കാഴ്ചയിൽ അംഗീ കരിച്ചതാണ് എന്നുള്ള പ്രസ്താ വനയാണത്. മാർപാപ്പയുടെ അംഗീകാരത്തോടും അനുവാദത്തോടും കൂടിയാണ് താൻ ഈ പൊതു ഒഴിവ് കൊടുത്തത് എന്ന മെട്രോപൊളിറ്റൻ വികാരിയുടെ അവകാശവാദത്തെ പൂർണ്ണമായി നിരാ കരിക്കുന്നതാണ് പൗരസ്ത്യ തിരുസംഘത്തിന്റെ ഈ വെളിപ്പെടുത്തൽ. മാർപാപ്പാ നേരിട്ട് അംഗീക രിക്കാത്ത വത്തിക്കാനിലെ ഏത് കാര്യാലയത്തിന്റെ ഏത് തീരുമാനത്തിനുമെതിരായി ആർക്കും വത്തി ക്കാനിലെ പരമോന്നത കോടതിയായ സിഞ്ഞത്തൂര അപ്പസ്തോലിക്കയെ സമീപിക്കാൻ സാധിക്കും. എന്നാൽ മാർപാപ്പാ നേരിട്ട് അംഗീകരിച്ച പൗരസ്ത്യ തിരുസംഘത്തിന്റെ ഈ തീരുമാനത്തിനെതിരെ യാതൊരു അപ്പീലിനും സാദ്ധ്യതയില്ല. (CCEO C.45,§3).

2022 ഫെബ്രു വരി 28-ാം തീയതിയിലെ കത്തുവഴി പൗരസ്ത്യ തിരു സംഘംതന്നെ നേരത്തെ കൊടുത്തിരുന്ന അനിയന്ത്രിത അധികാരത്തിന് കടിഞ്ഞാൺ ഇട്ടിരിക്കുന്നു.

ഇനിമുതൽ നിയമാനുഷ്ഠാനത്തിൽനിന്ന് ഒഴി വുകൊടുക്കാനുള്ള അധികാരം മെട്രോപൊളിറ്റൻ വികാരിക്ക് നിർവഹിക്കുവാൻ ഓരോ തവണയും രൂപതാദ്ധ്യക്ഷനായ മേജർ ആർച്ചുബിഷപ്പിന്റെ അംഗീകാരം അദ്ദേഹം വാങ്ങേണ്ടതുണ്ട്.

ഇവിടെ പ്രത്യേകം ഓർക്കേണ്ട ഒരു കാര്യമുണ്ട്. മെട്രോപൊളിറ്റൻ വികാരി എറണാകുളം-അങ്കമാലി അതിരൂപതയുടെ യഥാർ ത്ഥത്തിലുള്ള രൂപതാദ്ധ്യ ക്ഷനല്ല. പ്രത്യുത രൂപതാദ്ധ്യക്ഷന്റെ വികാരി എന്ന നിലയിൽ രൂപതാദ്ധ്യക്ഷനായ മേജർ ആർച്ചുബിഷ് പ്പിന്റെ നാമത്തിൽ രൂപത ഭരിക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ, 1536-ലും 1538-ലും പ്രതിപാദിച്ചി രിക്കുന്ന ഒഴിവ് കൊടുക്കുവാനുള്ള അധികാരം മെട്രോപൊളിറ്റൻ വികാരിക്ക് യഥാർത്ഥ രൂപ താദ്ധ്യക്ഷനായ മേജർ ആർച്ചുബിഷപ്പിന്റെ ഹിത ത്തിന് വിപരീതമായി നടപ്പിലാക്കാനാവില്ല. കാരണം, ആ കാനോനകൾ ആ നിയമാനുഷ്ഠാനത്തിൽനിന്ന് ഒഴിവ് കൊടുക്കുവാനുള്ള അധികാരം രൂപതാദ്ധ്യക്ഷ ന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മേജർ ആർച്ച്ബിഷപ്പ് തന്റെ സർക്കുലർ വഴി (Prot.No.1242/2021) മെട്രോപൊളിറ്റൻ വികാരി നൽകിയ ഒഴിവ് നിയമപ്രാബല്യമുള്ളതല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ, മെട്രോപൊളിറ്റൻ വികാരി അദ്ദേഹത്തിന്റെ ഉത്തരവ് പിൻവലിച്ചില്ലെ ങ്കിൽപോലും നിയമപരമായി മെട്രോപൊളിറ്റൻ വികാരിയുടെ ആ ഉത്തരവ് അനുസരിക്കുവാൻ എറ ണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർക്ക് കടമയില്ല

ഡിസ്പെൻസേഷൻ കൊടുക്കുവാൻ വേണ്ട നിബന്ധനകളും ഏത് സാഹചര്യത്തിൽ അത് നിയ മവിരുദ്ധവും അസാധുവുമാകും എന്നും 1536-ാം കാനോനയുടെ ഒന്നാം ഖണ്ഡികയിൽ ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു “ഡിസ്പെൻസേഷൻ, അതായത്. വെറും സഭാപരമായ നിയമത്തിൽനിന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഒഴിവ്, ന്യായവും യുക്ത വുമായ കാരണങ്ങൾ ഉള്ളപ്പോൾ മാത്രം, വിഷയ ത്തിന്റെ സാഹചര്യങ്ങളും ഒഴിവ് നൽകപ്പെടേണ്ട നിയമത്തിന്റെ ഗൗരവവും കണക്കിലെടുത്തുകൊണ്ട് നല്കപ്പെടാവുന്നതാണ്. മറിച്ചാണെങ്കിൽ ഒഴിവുന ല്കൽ നിയമവിരുദ്ധവും നിയമദാതാവോ, മേലധി കാരിയോ അല്ല നല്കുന്നതെങ്കിൽ അസാധുവും ആയിരിക്കും. മെട്രോപൊളിറ്റൻ വികാരി നിയമ ദാതാവല്ല; നിയമദാതാവിന്റെ മേലധികാരിയോ അല്ല. എന്നാൽ 1538-ാം കാനോനയിൽ രൂപതാദ്ധ്യക്ഷനും (eparchial bishop) ഇങ്ങനെയുള്ള ഒഴിവ് കൊടുക്കാ മെന്ന് പറയുന്നുണ്ട്. എന്നാൽ മെട്രോപൊളിറ്റൻ വികാരി രൂപതാദ്ധ്യക്ഷനും അല്ല എന്നതാണ് വാസ്തവം. രൂപതാദ്ധ്യക്ഷനാണെങ്കിൽ പോലും പൊതുഒഴിവ് സാദ്ധ്യമല്ല എന്ന് 1538-ാം കാനോന യിൽ വ്യക്തമാക്കുന്നുണ്ടുതാനും. അതിനാൽ തന്നെ, അദ്ദേഹത്തിന് സാമാന്യഗതിയിൽ ഇങ്ങനെയുള്ള ഒഴിവ് കൊടുക്കുവാനുള്ള അധികാരവുമില്ല.

HOLY MASS

എന്നാൽ 2019 ഓഗസ്റ്റ് 29-ാം തീയതി രൂപതാദ്ധ്യക്ഷനുള്ള എല്ലാ അധികാരങ്ങളും (ad omnia) അദ്ദേഹത്തിന് പൗരസ്ത്യ തിരുസംഘം പ്രത്യേകം കല്പിച്ചു കൊടുത്തതുകൊണ്ടാണ്, അതിന്റെ വെളിച്ചത്തിൽ 2021 നവംബർ 26-ന് അതേ തിരുസംഘം, ഒഴിവ് കൊടുക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട് എന്ന് വിശദീകരിച്ചത്. ആ അധികാരമാണിപ്പോൾ അദ്ദേഹ ത്തിന്റെ സ്വയംകൃതാനർത്ഥം കൊണ്ട് അദ്ദേഹത്തി നിപ്പോൾ കൈമോശം വന്നിരിക്കുന്നത്, ഭാഗികമായാ ണെങ്കിൽ കൂടി കൊടുത്ത അധികാരി തന്നെ തിരി ച്ചെടുത്തിരിക്കുന്നു. കൊടുത്തതും മാർപാപ്പയുടെ അറിവോടുകൂടി തിരിച്ചെടുത്തതും അതേ മാർപാപ്പ യുടെ അറിവോടും അംഗീകാരത്തോടും കൂടി.

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

കടപ്പാട് :
2022 ഏപ്രിൽ -“കർമ്മല കുസുമം”

നിങ്ങൾ വിട്ടുപോയത്