ബാംഗളൂർ: റവ. ഡോ. സ്റ്റീഫൻ ആലത്തറ ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മെയ്യ് ആദ്യവാരം നടന്ന സി.സി.ബി.ഐ യുടെ നിർവാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവർഷത്തേയ്ക്ക്കൂടി നിയമിച്ചത്. 2026 ജൂൺ വരെയാണ് പുതിയ കാലവധി. ആദ്യമായാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലിന് ദേശീയ മെത്രാൻ സമിതി മൂന്നാം ഊഴം നൽകുന്നത്.

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി.) ഡപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും, പി.ഒ.സി. യുടെ ഡയറക്ടറുമായി 2007 മുതൽ 2014 വരെ സേവനം അനുഷ്ഠിച്ച ഫാ. ആലത്തറയെ കെ. സി. ബി. സിയും മൂന്നാം പ്രാവശ്യം നിയമിച്ചിരുന്നു.
ഇപ്പോൾ നിർവഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷൻ സെക്രട്ടറി, ബിഷപ് സ് കോൺ ഫ്രസിന്റെ ഫിനാൻസ് ഓഫീസർ, ബാംഗളൂരിലെയും ഗോവയിലെയും സി.സി.ബി.ഐ ആസ്ഥാന കാര്യാലയങ്ങളുടെ ഡയറക്ടർ, ഡൽഹിയിലെ പി ആർ കാര്യലയത്തിന്റെ പ്രത്യേക ചുമതല, ഫണ്ടിംഗ് ഏജൻസിയായ കമ്മ്യൂണിയോയുടെ ദേശീയ ഡറക്ടർ എന്നീതസ്ഥികകളിലും അദ്ദേഹം തുടരും വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫൻ ആലത്തറ സി.സി.ബി.ഐ യുടെ മലയാളിയായ ആദ്യത്തെ ഡപ്യൂട്ടി സെക്രട്ടറി ജനറലാണ്.

ആശംസകൾ

നിങ്ങൾ വിട്ടുപോയത്