അസത്യങ്ങളും ഊഹാപോഹങ്ങളും പരത്തുന്നതാണോ മാധ്യമപ്രവർത്തനം?

സീറോമലബാർ സഭയിലെ 34 രൂപതകളിലും നടപ്പിലാക്കിയതും വിശ്വാസികൾ സ്വീകരിച്ചതുമായ ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രത്യേകസാഹചര്യത്തിൽ നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി ജൂൺ 19 നു കൂടിയ വൈദീക സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ പരിഹാരമാർഗങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ചു ഔദ്യോഗികമായി യാതൊരു അറിയിപ്പും നല്കാതിരിക്കെ ചില മാധ്യമങ്ങൾ തങ്ങളുടെ ഭാവനയിൽനിന്നും കഥകൾ മെനയുന്നനതും ഊഹാപോഹങ്ങളും അബദ്ധങ്ങളും പ്രചരിപ്പിക്കുന്നതും മാധ്യമധർമ്മത്തിനുതന്നെ നിരക്കാത്തതാണ്.

ദുരുപദിഷ്ടിതമായ ഭാവനസൃഷ്ടികൾക്കു സത്യത്തിന്റെനിറംചാർത്തുന്ന ഇത്തരം മാധ്യമസ്ഥാപനങ്ങൾ ദിവംഗതനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെപ്പോലും തങ്ങളുടെ കല്പിതകഥകളിലേക്ക് വലിച്ചിഴച്ചിരിക്കുന്നുവന്നത് ദുഖകരമാണ്.

എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ അതിരൂപതാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെയും മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവിന്റെയും സംയുക്ത സർക്കുലർവഴിയാണ് അറിയിക്കുന്നത്. അതിനുമുൻപ്‌ അല്പസത്യങ്ങൾ കുത്തിനിറച്ച ഊഹാപോഹങ്ങൾ പരത്തുന്നതിൽനിന്നും വിട്ടുനില്കുന്നതു മാധ്യമ ധാർമ്മികതയുടെ ഭാഗമാണ്.

Syro-Malabar Media Commission 

മാധ്യമ കമ്മീഷൻെറ പ്രസ്‌താവന മുകളിൽ ചേർത്തിരിക്കുന്നു .

എറണാകുളം അതിരൂപതയിൽ ജൂൺ 19 നു കൂടിയവൈദിക സമ്മേളനത്തിനുശേഷം എറണാകുളം അതിരൂപതയിൽനിന്നോ ,സീറോ മലബാർ സഭയുടെ ആസ്ഥാനത്തുനിന്നോ പ്രസ്‌താവനയോ വാർത്തയോ ഇറങ്ങിയിട്ടില്ല .

ഈ സാഹചര്യത്തിൽ വിവിധ മാധ്യമങ്ങൾ അവരുടെ ഭാവനയനുസരിച് വാർത്തകളും വീക്ഷണങ്ങളും വിശകലനങ്ങളും നൽകുന്നു .വിമത വിഭാഗം നൽകുന്ന വാർത്തകൾ നിഗമനങ്ങൾ എന്നിവയാണ് ഇപ്പോൾ വാർത്താ ലേഖകർ അടിസ്ഥാനമാക്കുന്നത് .മംഗളം വാർത്ത ചേർത്താണ് സീറോ മലബാർ സഭയുടെ Syro-Malabar Media Commission അവരുടെ ഫേസ്ബുക്കിൽ മുകളിലെ പ്രതികരണം നൽകിയിരിക്കുന്നത് .

ജൂൺ 19 നു കൂടിയവൈദിക സമ്മേളനത്തിനുശേഷം സഭയുടെ വക്താക്കളോ ,എറണാകുളം രൂപതയുടെ പി ആർ ഓയോ പ്രതികരണം നൽകിയിട്ടില്ല .എറണാകുളം രൂപതയിലെ ക്യുരിയ അംഗങ്ങളും പങ്കെടുത്തിട്ടില്ല .

അതിരൂപതാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെയും മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ്‌ മുൻകുട്ടി പ്രസ്താവനയിലൂടെ സമ്മേളനവിവരം സമൂഹത്തെ അറിയിച്ചിരുന്നതിനാൽ പിന്നീട് വ്യക്തമായ വിവരം അറിയിക്കേണ്ടതുണ്ടായിരുന്നു .

എഡിറ്റർ

നിങ്ങൾ വിട്ടുപോയത്