കുഴിക്കാട്ടുശ്ശേരി തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ

മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിനു 30-ന് കൊടിയേറും. ജൂണ്‍ എട്ടിനാണ് കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം.30-ന് വൈകീട്ട് നാലിന് കുഴിക്കാട്ടുശേരി മരിയതെരേസ ആശുപത്രി ജംഗ്ഷനിൽനിന്നും ആരംഭിക്കുന്ന പദയാത്ര തീർഥാടനകേന്ദ്രത്തിൽ എത്തിച്ചേർന്ന് അഞ്ചിനു തിരുനാൾ കൊടിയേറ്റം നടക്കും. വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‍റെ അഞ്ച് ഭൂഖണ്ഡങ്ങളിലായി ഉള്ള 253 മഠങ്ങളുടെ സുപ്പീരിയർമാരുടെ നേതൃത്വത്തിലാണു വിശുദ്ധയുടെ ഛായാചിത്രങ്ങളും വഹിച്ചുകൊണ്ടുള്ള പദയാത്ര.

തിരുനാൾ കൊടിയേറ്റം തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം. ജൂണ്‍ ഏഴുവരെയുള്ള നവനാൾ ദിനങ്ങളിൽ ദിവസവും വൈകീട്ട് അഞ്ചിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേർച്ചഭക്ഷണം. ബിഷപ്പുമാരായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ആന്‍റണി കരിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോൾ ആലപ്പാട്ട്, യൂഹാനോൻ മാർ തെയഡോഷ്യസ്, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ഞരളക്കാട്ട്, മാർ സ്റ്റാൻലി റോമൻ എന്നിവർ ഓരോ ദിവസവും മുഖ്യകാർമികരായിരിക്കും. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക വികാരിമാർ ഓരോ ദിവസങ്ങളിലും സഹകാർമികരാകും.

പ്രധാന തിരുനാൾ ദിനമായ ജൂണ്‍ എട്ടിന് രാവിലെ ആറുമുതൽ രാത്രി ഏഴുവരെ തുടർച്ചയായി ദിവ്യബലികൾ. നേർച്ചഭക്ഷണത്തിന്‍റെ വെഞ്ചരിപ്പ് രാവിലെ 8.30ന് ആർച്ച്ബിഷപ് മാർ ജോർജ് പാനികുളം നിർവഹിക്കും. രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. പുത്തൻചിറ ഫൊറോനയിലെ ഇടവക വികാരിമാർ സഹകാർമികരാകും. ഉച്ചതിരിഞ്ഞ് നാലിനു തിരുനാൾ പ്രദക്ഷിണം. നേർച്ചയൂട്ട് വിതരണം രാത്രി ഏഴുവരെ ഉണ്ടാകും. തിരുനാളിന്‍റെ എട്ടാമിടം ജൂണ്‍ 15 ന് രാവിലെ പത്തിന് നടക്കും.

നാടിന്‍റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങൾ എത്തിച്ചേരുന്ന തിരുനാളിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ ഇതിനകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തിരുനാൾ പരിപാടികൾ വിശിദീകരിച്ച പത്രസമ്മേളനത്തിൽ വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോണ്‍ കവലക്കാട്ട്, ജനറൽ കണ്‍വീനറും അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കണ്‍വീനർ പി.ടി. ജോസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ ലിജോ പയ്യപ്പിള്ളി എന്നിവർ പങ്കെടുത്തു.

നിങ്ങൾ വിട്ടുപോയത്