ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ് !

കെ-റെയിൽ പദ്ധതിയുമായി സംസ്ഥാനസർക്കാർ മുന്നേറുന്പോൾ അതിന്‍റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുടെ മനസുകൾ നീറുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ചുപോകേണ്ടിവരുമെന്നുള്ള ഭീതി അവരെ തളർത്തുന്നു.സ്വന്തം സ്ഥലത്ത് സ്വസ്ഥമായി ജീവിക്കുവാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടുന്നു എന്നുള്ളത് കെ-റെയിലിനെതിരേ പ്രതിഷേധിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. സ്വാഭാവികമായ ഈ പ്രതിഷേധത്തെ അധികാരവും ശക്തിയുമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് രംഗം കൂടുതൽ വഷളാക്കുന്ന അവസ്ഥയിലാക്കി.

രാഷ്‌ട്രീയകക്ഷിഭേദമില്ലാതെ നാനാജാതിമതസ്ഥരായ പതിനായിരക്കണക്കിനാളുകളുടെ കണ്ണീർ വീഴ്ത്തുന്ന ഈ പദ്ധതിയുടെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യംചെയ്യുകയും അവരെ നിശ്ശബ്ദരാക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല.കെ-റെയിൽ പാതയുടെ ഇരകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടു ബോധ്യപ്പെടാൻ പ്രസ്തുത സ്ഥലങ്ങൾ ഏതെങ്കിലും മതസമുദായ നേതാക്കൾ സന്ദർശിക്കുന്നതിനെ വിമർശിക്കുകയും അതിൽ രാഷ്‌ട്രീയം കലർത്തി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് തികച്ചും പ്രതിഷേധാർഹമാണ്. കെ-റെയിലിന്‍റെ തണലിലും രാഷ്‌ട്രീയലാഭം കൊയ്യാനായിരിക്കും അവരുടെ ശ്രമം.

കെ-റെയിലിന്‍റെ ഇരകളായ വേദനിക്കുന്നവരോട് അനുകന്പ പുലർത്തുന്ന മനുഷ്യസ്നേഹികളുടെ പേരിൽ പറയാൻ ആഗ്രഹിക്കുന്നു, “ഈ ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്” എന്ന്. ബലപ്രയോഗത്തിലൂടെ അവരെ നിശ്ശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്.കെ-റെയിലിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാർഗങ്ങളെക്കുറിച്ചും ശാസ്ത്രീയപഠനങ്ങളും നിർദേശങ്ങളും ഏറെനാളായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവയൊന്നും ഗൗനിക്കാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത് എന്നുള്ള ആശങ്ക ഞങ്ങൾക്കുണ്ട്. മാത്രമല്ല, മതസമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്‌ട്രീയമുതലെടുപ്പു നടത്താനുള്ള ശ്രമവും നടക്കുന്നുവോ എന്നു തോന്നിപ്പോകുന്നു.

മതമേലധ്യക്ഷൻമാരോ സമുദായനേതാക്കന്മാരോ ജനങ്ങളുടെ ബുദ്ധിമുട്ടുകളിൽ അവർക്ക് ആശ്വാസവും ശക്തിയും പകരുന്നതും അവരുടെ പ്രശ്നങ്ങൾക്ക് നീതിപൂർവമായ പരിഹാരം കണ്ടെത്താൻ ഇടപെടുന്നതും ദുർവ്യാഖ്യാനിച്ച് വിമോചനസമരത്തിനൊരുങ്ങുന്നു എന്നുപറഞ്ഞ് പരിഹസിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂ.കെ-റെയിൽ പദ്ധതി അനേകർക്ക് ഒരു ജീവിതപ്രശ്നമാണ്. അതിനെ ഒരു രാഷ്‌ട്രീയ വിഷയമാക്കി രാഷ്‌ട്രീയ വികാരം ഊതിക്കത്തിച്ച് രാഷ്‌ട്രീയകലഹ വേദിയാക്കരുത്. രാഷ്‌ട്രീയത്തിനും മറ്റു വിഭാഗീയചിന്തകൾക്കും അതീതമായി ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം തകർക്കുന്ന ഈ പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്താൻ എല്ലാവരും ഒരുമിക്കണം.

സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ പലപ്പോഴും വിശ്വാസ്യത തോന്നാത്തത് മുന്നനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഒരുകാലത്ത് ഹൈറേഞ്ചിലേക്കുംമറ്റും കുടിയേറ്റം പ്രോത്സാഹിപ്പിച്ചത് സർക്കാർ തന്നെയാണ്. പിൽക്കാലങ്ങളിൽ പ്രസ്തുത കുടിയേറ്റങ്ങളെ കൈയേറ്റങ്ങളായി ചിത്രീകരിച്ച് കർഷകരെ കുടിയിറക്കിയതും സർക്കാരാണ്. അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരം ലഭിക്കാതെ പലരും വേദനിച്ച് നിരാലംബരായി ഈ ലോകവാസം വെടിഞ്ഞു.മറ്റൊരുദാഹരണമാണ് മൂലന്പിള്ളി കുടിയിറക്ക്. ഈ സ്ഥലങ്ങളിലൊക്കെ കിടപ്പാടം നഷ്ടപ്പെട്ടവരിൽ പലരും ഇനിയും വേണ്ടവിധം പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല എന്നു പഠനങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ കെ-റെയിൽ പ്രശ്നം സംയമനത്തോടെ കൈകാര്യം ചെയ്യാനും ജനങ്ങളുടെ സ്വസ്ഥജീവിതം തകർക്കാതിരിക്കാനും സർക്കാർ ശ്രദ്ധിക്കണം. ജനാധിപത്യ സംവിധാനത്തിൽ ന്യായമായി പ്രതിഷേധിക്കുവാൻ ജനങ്ങൾക്കവകാശമുണ്ട്. അവർക്കെതിരേ അനാവശ്യമായി കേസെടുത്ത് അവരെ കഷ്ടപ്പെടുത്തരുത്.

സാധാരണക്കാരായ ആളുകളാണ് കെ-റെയിലിന്‍റെ ഇരകളാകുന്നവരിൽ ബഹുഭൂരിപക്ഷവും. അവരിൽ എല്ലാ വിഭാഗക്കാരുമുണ്ട്. അതിനാൽ ഒരു പൊതുജനപ്രശ്നം എന്ന നിലയിൽ ഇതിനെ ഗൗരവമായിക്കാണാനും സമൂഹത്തിൽ ചേരിതിരിവുകൾ വളർത്താതെ സമാധാനാന്തരീക്ഷം സംജാതമാക്കുവാനും ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുവാനും സർക്കാർ തയാറാകണം.അതാണ് ജനാധിപത്യമര്യാദ.

മാർ. ജോസഫ് പെരുന്തോട്ടം

(ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ )

നിങ്ങൾ വിട്ടുപോയത്