ബനഡിക്ട് പതിനാറാമൻ മാർപാപ്പ:സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം

വിവാഹവും കുടുംബവും കത്തോലിക്കാ സഭയുടെ പ്രധാന ഉത്തരവാദിത്വങ്ങളായി കരുതിയ ധന്യജീവിതമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടേത്.വ്യക്തികളോടുള്ള ബഹുമാനം,വിശ്വാസം, ഉത്തരവാദിത്തം, ഐക്യദാർഢ്യം, സഹകരണം തുടങ്ങിയ സാമൂഹിക സൽഗുണങ്ങളുടെ പ്രഥമവും മാറ്റാനാകാത്തതുമായ വിദ്യാലയമാണ് കുടുംബജീവിമെന്ന് ബനഡിക്ട് പതിനാറാമൻ കരുതി.സഭയുമായി സഹഉത്തരവാദിത്തം പുലർത്താൻ വിശ്വാസികളെ അദ്ദേഹം എപ്പോഴും സ്വാഗതം ചെയ്തു.

വിവാഹത്തിൽ നിന്നും വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള കുടുംബത്തിൽ നിന്നും സഭയും സമൂഹവും മൊത്തത്തിൽ പ്രതീക്ഷിക്കുന്ന നന്മ വളരെ വലുതാണ്.പൂർണ്ണമായ അജപാലന പ്രതിബദ്ധത കുടുംബങ്ങളുടെ കാര്യത്തിൽ ഉണ്ടായിരിക്കണം.വിവാഹവും കുടുംബവും എല്ലാവരും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സഭയുടെ ഏറ്റവും പ്രധാനപ്പെട്ട യാഥാർഥ്യങ്ങളാണ്.ഈ രണ്ട് കാര്യങ്ങൾക്ക് ഹാനികരമാകുന്നതെന്തും സമൂഹത്തിന് തന്നെ ദോഷകരമാണെന്ന് പാപ്പാ ബനഡിക്ട് വിശ്വസിച്ചു.

കത്തോലിക്കാ വിശ്വാസത്തിന്റെ സത്യവും വ്യക്തതയും കാത്തുസൂക്ഷിക്കുന്നതിനും, എക്യുമെനിക്കൽ, ഇന്റർഫെയ്ത്ത് ഡയലോഗുകൾ വളർത്തിയെടുക്കുന്നതിനും, കത്തോലിക്കരുടെ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ വിശ്വസ്തത നമുക്കെല്ലാവർക്കും വലിയ സമ്മാനങ്ങളാണ്.

എമിരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമൻ അവസാനമായി പറഞ്ഞ വാക്കുകൾ ഇതാ

Signore, ti amo “കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു!

മരണക്കിടക്കയിൽ കിടന്നുകൊണ്ട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അവസാന വാക്കുകൾ “കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു!” അന്തരിച്ച മാർപാപ്പയുടെ ദീർഘകാല പേഴ്‌സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്‌വീൻ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഡിസംബർ 31-ന് പുലർച്ചെ 3 മണിക്ക്, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശുശ്രൂഷക്കായി ജർമ്മൻ സംസാരിക്കാത്ത ഒരു നഴ്‌സാണ് ഉണ്ടായിരുന്നത്. ആ സമയം പോപ്പ് എമിരിറ്റസിനൊപ്പം മാറിമാറി താമസിച്ചിരുന്ന ഗാൻസ്‌വീനും മറ്റുള്ളവരും ഒരു നിമിഷം മുറിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ ഇറ്റാലിയൻ ഭാഷയിൽ മൃദുവും എന്നാൽ വ്യക്തമായി വേർതിരിച്ചറിയാവുന്നതുമായ ശബ്ദത്തിൽ “കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു! എന്ന് പറഞ്ഞുവെന്ന് ഗാൻസ്‌വീൻ വിവരിച്ചു.

ഗാൻസ്‌വീൻ പറഞ്ഞു: “ആ സമയത്ത് ഞാൻ അവിടെ ഇല്ലായിരുന്നു, പക്ഷേ നഴ്‌സ് കുറച്ച് കഴിഞ്ഞ് എന്നോട് പറഞ്ഞു. അത് പാപ്പായുടെ അവസാനത്തെ മനസ്സിലാക്കാവുന്ന വാക്കുകളായിരുന്നു.

ഗർഭച്ഛിദ്രവും ജീവിക്കാനുള്ള അവകാശവും/ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ

ഗർഭച്ഛിദ്രത്തിലൂടെ “ഏറ്റവും അത്ഭുതകരവും പവിത്രവുമായ മനുഷ്യ ഇടം -” ഗർഭപാത്രം” പറഞ്ഞറിയിക്കാനാവാത്ത അക്രമത്തിന്റെ സ്ഥലമായി മാറിയത് എങ്ങനെ”?

“ഗർഭച്ഛിദ്രം എന്ന കുറ്റകൃത്യത്തിന്റെ അന്തർലീനമായ തിന്മയെക്കുറിച്ച് ബോധവാന്മാരാകാൻ എല്ലാവരേയും സഹായിക്കണം. മനുഷ്യജീവിതത്തെ അതിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ആക്രമിക്കുന്നത് സമൂഹത്തിനെതിരായ ആക്രമണം കൂടിയാണ്. രാഷ്ട്രീയക്കാരും നിയമനിർമ്മാതാക്കളും, അതിനാൽ, പൊതുനന്മയുടെ സേവകരെന്ന നിലയിൽ, ദൈവസ്നേഹത്തിന്റെ ഫലമായ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണ്.”

“മനുഷ്യന്റെ മൗലികാവകാശം, മറ്റെല്ലാ അവകാശങ്ങളുടെയും മുൻകരുതൽ ആകയാൽ,: ജീവിക്കാനുള്ള അവകാശം തന്നെയാണ്. ഗർഭധാരണത്തിന്റെ നിമിഷം മുതൽ അതിന്റെ സ്വാഭാവിക അന്ത്യം വരെ ഇത് ജീവിതത്തിന്റെ സത്യമാണ്. ഗർഭച്ഛിദ്രം,തൽഫലമായി, ഒരിക്കലും ഒരു മനുഷ്യാവകാശമാകില്ല.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്