ജാഗ്രതാ കമ്മീഷനും; ദുർബലരാമന്മാരും

ഇത്തരം അന്തസ്സുറ്റ നയവ്യക്തത കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കുപരി കർത്താവിൻ്റെ സഭയെ ജീവനു തുല്യം സ്നേഹികൾക്കുന്നവർക്കു നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല.

പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി⏸️ എന്നു പറഞ്ഞ അവസ്ഥയിലാണ് കോൺഗ്രസ്. അതിനിടയിലാണ് ചില കൊച്ചുരാമന്മാരുടെ ആട്ടച്ചാട്ടക്കളികളും, ആർക്കൊക്കെയോ വേണ്ടിയുള്ള തിളച്ചുമറിയലുകളും. ഏതായാലും മ്മടെ ബലരാമന് കിട്ടേണ്ടിടത്തുനിന്നു തന്നെ കിട്ടികൊടുക്കേണ്ടവർ തന്നെ ഉടനടി കൊടുത്തു!ഔദ്യോഗികമായിത്തന്നെ!അഭിനന്ദിക്കാതെ വയ്യ!കാടടച്ചു വെടിവെക്കാതെയും, കാലതാമസം കൂടാതെയും, മുഖത്തു നോക്കി തൂമ്പയെ തൂമ്പയെന്നും, ചട്ടുകത്തെ ചട്ടുകമെന്നും വിളിക്കാൻ മടിക്കാത്ത അന്തസ്സുറ്റ ഈ ശൈലീമാറ്റം ജാഗ്രതയെന്ന പേരിനെ അന്വർത്ഥമാക്കുന്നു – അഭിനന്ദനങ്ങൾ! –

ജാഗ്രതാ കമ്മീഷൻ്റെ പ്രതികരണം അർത്ഥശങ്കക്കിടയില്ലാത്തതാണ്. പേരു സഹിതമാണ് കാര്യം പറഞ്ഞിരിക്കുന്നത്:”വി.ടി ബൽറാമിന്റെ പരാമർശങ്ങൾ അപക്വം, അപലപനീയം” “തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹം.”

പഠനം പോരാ ബലരാമാ

കാരണം, “ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. കഴിഞ്ഞ അനേക വർഷങ്ങളായി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാർദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകൾ നൽകാൻ നിർബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബൽറാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കൂടുതൽ പഠിക്കേണ്ടതുണ്ട്.” മുന്നറിയിപ്പുകളും, മുഖ്യമന്ത്രി പറഞ്ഞതും, അന്തർദ്ദേശിയ പ0നങ്ങളും

“ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകൾ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുൻ ഡിജിപിമാർ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഡീ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വർഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങൾ കേരളത്തിൽ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ട “വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ” എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്.

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം ആശങ്കകൾ ഉയരുന്നെങ്കിൽ അത് തള്ളിക്കളയേണ്ടകാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ട വിഷയമാണ്.”

അപലപനീയം

“ഇത്തരം പശ്ചാത്തലങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്. “സമയോചിതം ഈ പ്രതികരണം. ഇത്തരം അന്തസ്സുറ്റ നയവ്യക്തത കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കുപരി കർത്താവിൻ്റെ സഭയെ ജീവനു തുല്യം സ്നേഹികൾക്കുന്നവർക്കു നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല.

-സൈ

നിങ്ങൾ വിട്ടുപോയത്