തിരുവല്ല : ശരിയായ തീരുമാനത്തിലൂടെ യഥാർത്ഥ ദിശയിലേക്ക് സഭയെ നയിക്കാൻ കഴിഞ്ഞ പിതാവാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെന്ന് ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. എളിമയോടെ ജീവിച്ച് നിഷ്കളങ്കമായി കാര്യങ്ങൾ തുറന്ന് പറയുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത് തിരുമേനി അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന മായാത്ത മന്ദസ്മിതം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റാമോസ് അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുസ്മരണ പ്രഭാഷണം നടത്തി. സഭാ വർക്കിംഗ് കമ്മിറ്റിയംഗം ഫാ. അലക്സാണ്ടർ ഏബ്രഹാം, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ടി. വർഗീസ്, ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാർ ജോജി പി. തോമസ്, കേന്ദ്ര റീജണൽ സെക്രട്ടറി മത്തായി ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്