‘അബോര്‍ഷന്‍’ എന്ന അഞ്ചക്ഷരങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഇത്തരം കൊടും ക്രൂരതകളാണെന്ന് നാം അറിയുന്നുണ്ടോ?.|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |

കുഞ്ഞിന്റെ തല ഞെക്കി പൊട്ടിക്കുകയും കൈകാലുകള്‍ മുറിച്ചെടുക്കുകയും ചെയ്യുന്ന ഗര്‍ഭഛിദ്ര മുറകള്‍!..

ജീവനോടെ പുറത്തെടുക്കുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കിപ്പിടിക്കും. ശ്വാസം കിട്ടാതെ വെള്ളം കുടിച്ച് കുഞ്ഞ് മരിക്കും. മറ്റു ചിലപ്പോള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ് കൊലപ്പെടുത്തും. ഇതും ഗര്‍ഭഛിദ്ര മാര്‍ഗങ്ങളില്‍ ഒന്നാണ്. ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്ത ഉടന്‍ വേണ്ട പരിചരണം ലഭിച്ചാല്‍ സുഖമായി ജീവിക്കേണ്ട കുട്ടികളെയാണ് ഇങ്ങനെ നിഷ്ഠൂരം വധിക്കുന്നത്.

മരുന്നുകളും ഗുളികകളും നല്‍കി ഗര്‍ഭഛിദ്രം നടക്കാത്ത സാഹചര്യങ്ങളില്‍ മറ്റ് വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ഭ്രൂണഹത്യ നടത്തുന്നത്. ക്രൂരവും ഭയപ്പെടുത്തുന്നതുമായ രീതികളാണവ. അവയെപ്പറ്റി ബോധ്യം വരുന്ന ആരും ഗര്‍ഭഛിദ്രത്തിന് മുതിരില്ല. അത്രയും കിരാതമായ മാര്‍ഗങ്ങളാണ് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത്.

1.വലിച്ചെടുക്കുന്ന രീതി (Suction Method)

ആറ് മുതല്‍ 12 ആഴ്ചവരെ പ്രായമുള്ള ശിശുക്കളെ വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടി വലിച്ചെടുക്കുന്നതു പോലെ ഗര്‍ഭപാത്രത്തില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന രീതിയാണിത്. വലിച്ചെടുക്കുന്ന ശക്തിയില്‍ ജീവനുള്ള കുഞ്ഞിന്റെ കൈകള്‍, കാലുകള്‍, തല എന്നിവ ശരീരത്തില്‍ നിന്ന് അറ്റുപോകുന്നു. കണ്ണുകള്‍ പറിഞ്ഞ് തെറിച്ചു പോകും. ഹൃദയം, നെഞ്ച്, വയറ് എന്നിവ പൊട്ടിപ്പൊളിഞ്ഞു പോകും.

അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന സക്ഷന്‍ ട്യൂബ് കുഞ്ഞിന്റെ തലയിലാണ് ആദ്യം പിടിച്ചതെങ്കില്‍ അധികം വേദനിക്കാതെ ജീവന്‍ പെട്ടന്നു പോകും. കൈയ്യിലോ, കാലിലോ മറ്റോ ആണെങ്കില്‍ ജീവനോടെ ആ അവയവം മാത്രം പറിഞ്ഞു പോരുകയാണുണ്ടാവുക. ഇങ്ങനെ ഒരോ അവയവവും പറിച്ചെടുക്കപ്പെട്ട് കുഞ്ഞ് ഇഞ്ചിഞ്ചായി മരിക്കുന്നു. എല്ലാ ഭാഗങ്ങളും ഉടഞ്ഞ് ഒരു കുഴമ്പു രൂപത്തിലായിരിക്കും പുറത്തു വരിക.

  1. ഡി & സി (Dilatation & Curettage)

മൂന്നു മാസത്തിലധികം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുവാന്‍ ഉപയോഗിക്കുന്ന രീതിയാണിത്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ സക്ഷന്‍ മാര്‍ഗമുപയോഗിച്ച് നശിപ്പിക്കാന്‍ പറ്റാത്തതിനാലാണ് ഈ രീതി പ്രയോഗിക്കുന്നത്.

ഇതില്‍ ഗര്‍ഭാശയ മുഖം ചില ഉപകരണങ്ങള്‍ കൊണ്ട് വികസിപ്പിച്ച് ക്യൂറേറ്റ് എന്ന മൂര്‍ച്ചയുള്ള ഒരു ശസ്ത്രക്രീയാ ഉപകരണം ഗര്‍ഭാശയത്തിലേക്ക് കടത്തി വിടും. എന്നിട്ട് കുഞ്ഞിനെ ജീവനോടെ വെട്ടി നുറുക്കും. ഈ ഉപകരണം കുഞ്ഞിന്റെ തലയിലോ, നെഞ്ചിലോ കൊണ്ടാല്‍ കുഞ്ഞ് വേഗം മരിക്കും. അല്ലെങ്കില്‍ സാവധാനമായിരിക്കും മരണം സംഭവിക്കുന്നത്.

മൂര്‍ച്ചയേറിയ ക്യൂറേറ്റ് കൊണ്ട് മുറിവേല്‍ക്കുന്ന കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തിലെ ആംനിയോട്ടിക് ലായനിയിലൂടെ ജീവനു വേണ്ടി പരക്കം പായും. ഇതിനിടയില്‍ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ കൈകളും കാലുകളും ഒന്നൊന്നായി മുറിച്ചു മാറ്റും. അങ്ങനെ ജീവന്‍ നഷ്ടമാകുന്ന കുഞ്ഞിനെ പല കഷണങ്ങളാക്കി പുറത്തെടുക്കും.

  1. ഡി & ഇ (Dilatation & Evacuation)

ഗര്‍ഭധാരണം കഴിഞ്ഞ് നാലു മുതല്‍ ആറ് മാസത്തിനിടയിലാണ് ഇതു നടത്തുന്നത്. ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍ ഗര്‍ഭപാത്രത്തിലേക്ക് വളരെ മൂര്‍ച്ചയുള്ള കത്തിയും കത്രികയും പോലുള്ള ഉപകരണങ്ങള്‍ കടത്തി ശിശുവിനെ പല കഷണങ്ങളായി വെട്ടി മുറിക്കുന്നു. ചില ഡോക്ടര്‍മാര്‍ കൊടിലും ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് കുഞ്ഞിന്റെ തല ആദ്യം ഞെക്കി പൊട്ടിക്കും. പിന്നീട് ശരീര ഭാഗങ്ങള്‍ കഷണങ്ങളായി മുറിച്ച് പുറത്തെടുക്കും.

എല്ലാ അവയവ ഭാഗങ്ങളും പുറത്തു വന്നോ എന്നറിയാന്‍ അവ നിരത്തി വച്ച് നോക്കാറുണ്ട്. മേല്‍പ്പറഞ്ഞ രണ്ട് രീതികളിലും പലപ്പോഴും ക്രമാതീതമായി രക്തസ്രാവം ഉണ്ടാകാറുണ്ട്.

  1. തല ഉരിഞ്ഞെടുക്കുന്ന രീതി (Brain Suction Method)

എട്ടോ ഒന്‍പതോ മാസം പ്രായമായ ശിശുക്കളെ കൊല്ലുന്ന രീതിയാണിത്. ഗര്‍ഭപാത്ര മുഖം ആയുധം കൊണ്ട് വികസിപ്പിച്ച് ഒരു കൊടില്‍ ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് കയറ്റി കാലുകള്‍ ബലമായി പിടിച്ചമര്‍ത്തി വലിച്ചു പുറത്തെടുക്കുന്നു. കൊടില്‍കൊണ്ടു ഞെക്കി വലിക്കുമ്പോള്‍ താങ്ങാന്‍ പറ്റാത്ത വേദനയില്‍ ശിശു കരയുന്നു.

തുടര്‍ന്ന് വയറ്, നെഞ്ച്, കഴുത്തുവരെ ശക്തിയായി വലിച്ചെടുക്കുന്നു. തലയ്ക്കു വലിപ്പം ഉള്ളതിനാല്‍ തലയോട് തുളച്ച് ഓട്ടയുണ്ടാക്കി തലച്ചോറു മുഴുവന്‍ കുഴല്‍ വഴി ഉരിഞ്ഞെടുക്കുന്നു. കുഞ്ഞിന്റെ മരണ വെപ്രാളവും വേദന കൊണ്ടുള്ള പിടച്ചിലും കരച്ചിലും സ്‌കാന്‍ ചിത്രത്തില്‍ കാണുവാന്‍ സാധിക്കും. കൊടിയ വേദന മുഴുവനും സഹിച്ച് കുട്ടി മരിക്കുന്നു.

  1. പ്രോസ്‌ട്രോ ഗ്ലാഡിന്‍സ് (Prostro Gladins)

മറ്റൊരു ഗര്‍ഭഛിദ്ര മാര്‍ഗമാണിത്. ഇതുവഴി ഏതു മാസം വേണമെങ്കിലും അമ്മയെ പ്രസവിപ്പിക്കാനാവും. കാര്‍ബോ പ്രോസ്റ്റ് എന്ന ഇന്‍ജക്ഷന്‍ നല്‍കുകയാണ് പതിവ്. ഇത് ക്രിത്രിമ പ്രസവ വേദനയുണ്ടാക്കി പ്രസവം സാധ്യമാക്കുന്നു.

കുഞ്ഞിനെ ജീവനോടെ പ്രസവിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ന്യൂനത. അതിനാല്‍ ഇന്‍ജക്ഷനൊപ്പം ഗര്‍ഭഛിദ്ര ഗുളികകള്‍ കൂടി നല്‍കുന്നു. അതോടെ കുഞ്ഞ് മരിച്ച് പുറത്തു വരും. പ്രോസ്‌ട്രോ ഗ്ലാഡിന്‍സ് രീതി ഉപയോഗിച്ച് പുറത്തെടുത്ത മുപ്പതിലധികം ഗര്‍ഭസ്ഥ ശിശുക്കളുടെ മൃതദേഹം ചെന്നൈയില്‍ ഒരാശുപത്രിയിലെ മാലിന്യക്കുട്ടയില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.

  1. ഹിസ്റ്ററോട്ടമി (Hysterotomy)

അബോര്‍ഷനുള്ള മറ്റൊരു പ്രധാന മാര്‍ഗമാണ് ഹിസ്റ്ററോട്ടമി അഥവാ സിസേറിയന്‍ രീതി. ഇതുവഴി പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ വരെ വയറുകീറി പുറത്തെടുത്ത് കൊല്ലും. അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തു വന്നശേഷം കുഞ്ഞിനെ കൊന്നാല്‍ നിയമം പിടികൂടുമെന്നതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വളരെ രഹസ്യമായാണ് ഈ മാര്‍ഗമുപയോഗിക്കുന്നത്. വന്‍ തുക വാങ്ങിയാണ് ചില ഡോക്ടര്‍മാര്‍ ഈ ക്രൂരകൃത്യം ചെയ്യുന്നത്.

ജീവനോടെ പുറത്തെടുക്കുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ വെള്ളം നിറച്ച ബക്കറ്റില്‍ മുക്കിപ്പിടിക്കും. ശ്വാസം കിട്ടാതെ വെള്ളം കുടിച്ച് കുഞ്ഞ് മരിക്കും. മറ്റു ചിലപ്പോള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ് കൊലപ്പെടുത്തും. ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്ത ഉടന്‍ വേണ്ട പരിചരണം ലഭിച്ചാല്‍ സുഖമായി ജീവിക്കേണ്ട കുട്ടികളെയാണ് ഇങ്ങനെ നിഷ്ഠൂരം വധിക്കുന്നത്.

  1. ലവണലായനി (Saline Poisoning)

ആദ്യത്തെ മൂന്നു മാസം കഴിഞ്ഞ ഭ്രൂണത്തെ ലവണ ലായനിയിലൂടെ നശിപ്പിക്കുന്നു. വളരെ കട്ടികൂടിയ ഉപ്പുലായനി ഗര്‍ഭപാത്രത്തിലുള്ള അമ്‌നിയോട്ടിക് ലായനിയില്‍ കലര്‍ത്തുന്നു. ഉപ്പുവെള്ളത്തില്‍ മുങ്ങിത്താഴുന്ന കുട്ടി അത് കുറേ കുടിക്കും. ഉപ്പിന്റെ ശക്തിയാല്‍ പിഞ്ചുശരീരം വെന്തുകരിഞ്ഞ് കുഞ്ഞ് സാവധാനം മരണം ഏറ്റുവാങ്ങുന്നു. പിന്നീട് പുറത്തെടുത്ത് കളയുന്നു. ഈ രീതി ഇപ്പോള്‍ ചുരുക്കമായി മാത്രമേ പ്രയോഗത്തിലുള്ളൂ.

  1. RU 486

ഫ്രാന്‍സില്‍ എറ്റിയേ സോവിയെ എന്ന ഡോക്ടര്‍ കണ്ടുപിടിച്ച RU 486 ഗര്‍ഭഛിദ്രം നടത്തുവാന്‍ ഉപയോഗിക്കുന്ന ഒരു രാസ വസ്തുവാണ്. സ്ത്രീകളുടെ ശരിയായ ആര്‍ത്തവ പ്രവര്‍ത്തന നിയന്ത്രണത്തിനും ഗര്‍ഭധാരണത്തിനും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും ഏറ്റവും ആവശ്യമായിരിക്കുന്ന പ്രൊജൊസ്‌ത്രോണ്‍ എന്ന ഹോര്‍മോണിനെ ഈ രാസവസ്തു നശിപ്പിക്കുന്നതു വഴി ശിശു മരിക്കാന്‍ ഇടയാകുന്നു. വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്ന ഈ രീതി ഇന്ത്യയില്‍ ഇപ്പോഴും അങ്ങിങ്ങായി ഉപയോഗിക്കപ്പെടുന്നു.

  1. ഭാഗിക പ്രസവം (Partial Birth Abortion)

പാര്‍ഷ്യല്‍ ബെര്‍ത്ത് അബോര്‍ഷന്‍ അഥവാ ഭാഗിക പ്രസവമാണ് മറ്റൊരു രീതി. ഗര്‍ഭഛിദ്രത്തിന്റെ ഒരു ഭീകര മുഖമാണിത്. മാസം തികഞ്ഞ് അമ്മ പ്രസവിക്കാറാകുമ്പോള്‍ ഡോക്ടര്‍ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ തലതിരിച്ചിടും. ഇപ്രകാരം ചെയ്യുമ്പോള്‍ പ്രസവ സമയത്ത് കുഞ്ഞിന്റെ കാലുകളാണ് ആദ്യം പുറത്തു വരിക. അവസാനം തലയും.

അങ്ങനെ കുഞ്ഞിന്റെ തലമാത്രം അകത്തുള്ള സമയത്ത് ഒരു കൊടില്‍ അകത്തേക്ക് കയറ്റി കുഞ്ഞിന്റെ തല ഞെക്കിപ്പൊട്ടിക്കും. പ്രാണന്‍ പോകുന്ന വേദനയില്‍ കൈകാലുകളിട്ടടിക്കുന്ന ശിശു താമസിയാതെ മരിക്കുന്നു. പൂര്‍ണമായും പ്രസവം നടക്കാത്തതിനാല്‍ ഈ കൊലപാതകവും ഗര്‍ഭഛിദ്രമായാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ നിശബ്ദ ജീവനുകളെ കൊന്നൊടുക്കുന്ന ‘അബോര്‍ഷന്‍’ എന്ന അഞ്ചക്ഷരങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഇത്തരം കൊടും ക്രൂരതകളാണെന്ന് നാം അറിയുന്നുണ്ടോ?..

നാളെ വായിക്കുക… ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ‘കറുത്ത സമ്മാനം’

ജയ്‌മോൻ ജോസഫ്

ജയ്‌മോൻ ജോസഫ്

എക്സിക്യൂട്ടീവ് എഡിറ്റർ ,CNEWS LIVE

കടപ്പാട്

ജീവൻ ദൈവത്തിൻെറ ദാനം .ജീവൻ ആദരിക്കുക ,സംരക്ഷിക്കുക .ജീവൻെറ ശുശ്രുഷകൾക്കായി പ്രാർത്ഥിക്കുക ,പ്രവർത്തിക്കുക .

മംഗളവാർത്ത 9446329343

.