Category: വയോധികർ

അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്|ഡോ .സി ജെ ജോൺ

അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്. ടൈം മാനേജ്‌മെന്റ് വൈഭവം പ്രയോഗിച്ചു ആ ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കിൽ പാർക്കുന്ന ഹോം സ്വീറ്റാകില്ല. ഇന്നലത്തെ മനോരമ ദിനപത്രത്തിൽ നിന്ന്. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരുപാട്‌…

മുപ്പതു വയസ്സ് പൂർത്തിയാക്കുന്ന സൗഖ്യസദൻ

വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ  വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ  7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ്  സൗഖ്യസദൻ  എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ   ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം  അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ്  സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ  ശ്രദ്ധവയ്ക്കുന്നത്.  പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ്  അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ,  അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു.  മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു.  സഹൃദയ  ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35  അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312  പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള  ബോധ്യം സമൂഹത്തിനു  പകർന്നുകൊണ്ട്  വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി  അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക്  വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന്  രാവിലെ 6.30…

വയോധികര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം; ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. 2021-ൽ ഫ്രാൻസിസ് പാപ്പ…

വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ്…

മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കും വേണ്ടിയുള്ള ദിനാചരണം സീറോമലബാർ സഭയിൽ|ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക്

സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് ദിനാചരണം ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി: മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോമലബാർ സഭയിൽ ആഘോഷിക്കുന്നു. ജൂലൈ 25 ഞായറാഴ്ചയാണ്…

നിങ്ങൾ വിട്ടുപോയത്