Category: എറണാകുളം – അങ്കമാലി അതിരൂപത

“എറണാകുളം അതിരൂപത മുഴുവനിലും ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാന “അർപ്പിക്കാൻസീറോ മലബാർ സിനഡ് അഭ്യർത്ഥിച്ചു . |മെത്രാന്മാർ ഒപ്പുവെച്ച രേഖപുറത്തുവന്നു .

എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്ക ഡിസംബർ 24ാം തീയതി തുറന്ന് ഏകീകൃത കുർബാനയർപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ അനുസ്മരണശുശ്രൂഷ നടത്തുമെന്നായിരുന്നു സകലരുടെയും പ്രതീക്ഷ. |എന്നാൽ?..

സത്യമേവ ജയതേ പേപ്പൽ ഡെലഗേറ്റ് ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും വെവ്വേറെ പുറപ്പെടുവിച്ച സർക്കുലറിന്റെ പശ്ചാത്തലത്തിൽ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്ക ഡിസംബർ…

ഇത് എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയം മാത്രമല്ല..|നിർണ്ണായക ആഹ്വാനവുമായി വട്ടായിലച്ചൻ

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശുദ്ധ. കുർബാന പ്രശ്നം പരിഹരിക്കാൻ സിറിൽ വാസിൽ പിതാവ് ഒരിക്കൽ കൂടി കൊച്ചിയിൽ

ആഗോള കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തി സഭയായ സീറോ മലബാർ സഭയിലെ ആരാധനാക്രമ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന വത്തിക്കാന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. ചെറുതെങ്കിലും സഭയ്ക്കുള്ളിൽ നീറിപ്പുകയുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വി. കുർബാന പ്രശ്നം പരിഹരിക്കാൻ സിറിൽ വാസിൽ…

ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ നൽകിയിരിക്കുന്ന നിർദേശം അന്തിമമാണ്.|അൽമായ ഫോറം സീറോ മലബാർ സഭ

കത്തോലിക്കാ സഭയിൽ മാര്‍പാപ്പയുടെ പ്രാഥമികതയും പരമാധികാരവും ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ നൽകിയിരിക്കുന്ന നിർദേശം അന്തിമമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിശ്രീ ടോണി ചിറ്റിലപ്പിള്ളിഅഭിപ്രായപ്പെട്ടു . കൊച്ചി .ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം…

മുപ്പതു വയസ്സ് പൂർത്തിയാക്കുന്ന സൗഖ്യസദൻ

വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ  വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ  7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ്  സൗഖ്യസദൻ  എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ  ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ   ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം  അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ്  സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ  ശ്രദ്ധവയ്ക്കുന്നത്.  പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ്  അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ,  അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു.  മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു.  സഹൃദയ  ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35  അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312  പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള  ബോധ്യം സമൂഹത്തിനു  പകർന്നുകൊണ്ട്  വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി  അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക്  വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന്  രാവിലെ 6.30…

എറണാകുളം ബസലിക്ക മുൻ റെക്ടർ മോൺ .ആൻ്റണി നരികുളത്തിൻെറ പരാതി[ RECOURSE }വത്തിക്കാൻ തള്ളി .

മോൻസിഞ്ഞോർ നരികുളം ആൻറണി അച്ചൻറെ റീകോഴ്സ് വത്തിക്കാൻ തള്ളി. വേണമെങ്കിൽ അദ്ദേഹത്തിന് പരമോന്നത നീതിപീഠമായ സിഗ്നത്തൂര അപ്പസ്തോലിക്കായിൽ രണ്ടാഴ്ചയ്ക്കകം സമീപിക്കാവുന്നതാണ്. ഡിക്കാസ്റ്ററി ഫോർ ഈസ്റ്റേൺ ചർച്ചസ് Prot. N. 168/2023 ഉത്തരവ് എറണാകുളം-അങ്കമാലി ആർച്ച്‌ എപ്പാർക്കിയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ അഭിവന്ദ്യ ആർച്ച്…

എറണാകുളം അതിരൂപതയുടെ പേപ്പൽ ഡെലിഗേറ്റ് ആർച്ചുബിഷപ്പ് ഡോ .സിറിൽ വാസ് മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തുന്നു .

പൊന്തിഫിക്കൽ ഡെലഗേറ്റ് മാർപാപ്പയെ സന്ദർശിച്ചു കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ ഓഗസ്റ്റ് 23-ാം തിയതി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ അദ്ദേഹം…

എറണാകുളത്തെ “മഹാപണ്ഡിതന്‍”തേലക്കാടന് മറുപടിയുമായി ഫാ ജോസ് മാണിപ്പറമ്പില്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ ”മഹാപണ്ഡിതനും” വ്യാജരേഖക്കേസ് പ്രതിയുമായ ഫാ പോള്‍ തേലക്കാട്ടിന്‍റെ പാഷണ്ഡ ഉപദേശങ്ങളേയും വ്യാജപ്രബോധനങ്ങളേയും ചരിത്രത്തിന്‍റെയും ദൈവവചനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഖണ്ഡിക്കുന്ന ഫാ ജോസ് മാണിപ്പറമ്പിലിന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു. കോണ്‍സ്റ്റന്‍ന്‍റൈന്‍ ചക്രവര്‍ത്തിയാണ് ഞായറാഴ്ച ആചരണം നടപ്പാക്കിയത് എന്നണ് ഫാ പോള്‍ തേലക്കാട്ടിന്‍റെ…

നിങ്ങൾ വിട്ടുപോയത്